2011 ഡിസംബർ 23, വെള്ളിയാഴ്‌ച

നദി പറയുന്നത്. (പെരിയാറും , അണക്കെട്ടും , കുറെ പൈങ്കിളി ചിന്തകളും )

കടലിന്‍റെ 
പ്രണയിനിയായിരുന്നു.
അവനിലേയ്ക്കു
കുതിചൊഴുകുമ്പോള്‍ 
അണകെട്ടി  തടഞ്ഞത് 
നിങ്ങളല്ലേ...?

നാട്  വികസിക്കാന്‍ 
പ്രണയം  പരിത്യജിച്ച്
തപസ്വിനിയായ് .
വിണ്ടുണങ്ങിയ മണ്ണിന്‍റെ
ഹൃദയാഴങ്ങളിലേക്ക് 
തണുപ്പായ് അരിച്ചിറങ്ങി .
കറുത്തമക്കളുടെ 
വെളുത്ത  ചിരിയില്‍ 
കണ്ണീരുണങ്ങി..

ഈറന്‍  ചേലയില്‍ 
ഉടലഴകൊളിപ്പിച്ച്
രാവുറങ്ങി. 
കടലിന്‍റെ  വിരഹഗാനം 
കാറ്റായ് തഴുകിയപ്പോള്‍ 
ഒതുക്കാന്‍  ശ്രമിച്ച 
എന്‍റെ തേങ്ങലിന്‍റെ തള്ളലിലാണോ
വന്മതിലായ്  എനിക്കുമുന്നില്‍ 
നിന്ന  അണക്കെട്ടേ
നിന്നുള്ള് വിള്ളാന്‍ 
തുടങ്ങിയത്. 

അച്ഛന്‍  മകളെയെന്നപോല്‍
നിന്‍റെ തണുത്ത  കൈകള്‍ 
എന്‍റെ  മുടിയിഴകളെ 
തലോടുമ്പോള്‍ 
നീ  ഒച്ചയില്ലാതെ  കരഞ്ഞിരുന്നു .

 മതി ....
എന്നെയോര്‍ത്തുള്ള
നിന്‍റെയീ  സങ്കടം .
എന്‍റെ  പ്രിയര്‍ 
നിന്‍റെ  കണ്ണീര്‍പ്രളയത്തില്‍ 
മുങ്ങിയൊഴുകിയാലോ..?
നിന്‍റെ  വിറകൊള്ളുന്ന  ഉടല്‍ 
നിനക്കുവയസ്സായെന്നു -
റക്കെപ്പറഞ്ഞിട്ടും 
ചെവിയുള്ളവര്‍ 
കേള്‍ക്കുന്നില്ലല്ലോ ....?

നിനക്കൊരു  ശാപമോക്ഷം 
അതെന്‍റെയും മോഹമാണ് .
പകരം  വരണം  മുന്നില്‍ 
കല്ലും , സിമന്റും, ഉരുക്കും -
കൊണ്ട്തീര്‍ത്ത  
കരയാനറിയാത്തൊ-
രാണൊരുത്തന്‍..

2011 ഡിസംബർ 22, വ്യാഴാഴ്‌ച

നദി പറയുന്നത്. (പെരിയാറും , അണക്കെട്ടും , കുറെ പൈങ്കിളി ചിന്തകളും )

കടലിന്‍റെ 
പ്രണയിനിയായിരുന്നു.
അവനിലേയ്ക്കു
കുതിചൊഴുകുമ്പോള്‍ 
അണകെട്ടി  തടഞ്ഞത് 
നിങ്ങളല്ലേ...?

നാട്  വികസിക്കാന്‍ 
പ്രണയം  പരിത്യജിച്ച്
തപസ്വിനിയായ് .
വിണ്ടുണങ്ങിയ മണ്ണിന്‍റെ
ഹൃദയാഴങ്ങളിലേക്ക് 
തണുപ്പായ് അരിച്ചിറങ്ങി .
കറുത്തമക്കളുടെ 
വെളുത്ത  ചിരിയില്‍ 
കണ്ണീരുണങ്ങി..

ഈറന്‍  ചേലയില്‍ 
ഉടലഴകൊളിപ്പിച്ച്
രാവുറങ്ങി 
കടലിന്‍റെ  വിരഹഗാനം 
കാറ്റായ് തഴുകിയപ്പോള്‍ 
ഒതുക്കാന്‍  ശ്രമിച്ച 
എന്‍റെ തേങ്ങലിന്‍റെ തള്ളല്‍ 
നിന്നെ  മുറിവേല്‍പ്പിച്ചുവോ?

അച്ഛന്‍  മകളെയെന്നപോല്‍
നിന്‍റെ തണുത്ത  കൈകള്‍ 
എന്‍റെ  മുടിയിഴകളെ 
തലോടുമ്പോള്‍ 
നീ  ഒച്ചയില്ലാതെ  കരഞ്ഞിരുന്നു .

 മതി ....
എന്നെയോര്‍ത്തുള്ള
നിന്‍റെയീ  സങ്കടം .
എന്‍റെ  പ്രിയര്‍ 
നിന്‍റെ  കണ്ണീര്‍പ്രളയത്തില്‍ 
മുങ്ങിയൊഴുകിയാലോ..?
നിന്‍റെ  വിറകൊള്ളുന്ന  ഉടല്‍ 
നിനക്കുവയസ്സായെന്നു -
റക്കെപ്പറഞ്ഞിട്ടും 
ചെവിയുള്ളവര്‍ 
കേള്‍ക്കുന്നില്ലല്ലോ ....?

നിനക്കൊരു  ശാപമോക്ഷം 
അതെന്‍റെയും മോഹമാണ് .
പകരം  വരണം  മുന്നില്‍ 
കല്ലും , സിമന്റും, ഉരുക്കും -
കൊണ്ട്തീര്‍ത്ത  
കരയാനറിയാത്തൊ-
രാണൊരുത്തന്‍..

2011 ഡിസംബർ 18, ഞായറാഴ്‌ച

ഉള്ളി

കനമില്ലാത്ത
തോടിനുള്ളിലെ
കരയിക്കുന്ന
എരിവായ് ഉള്ളി.

എളുപ്പമെടുക്കാനായ്
അടുക്കളയിലെ
ചുമര്‍റാക്കിലെ
കയ്യെത്താക്കോണില്‍ നിന്നും
താഴേക്കിറക്കിയ
ഉള്ളിപ്പാത്രമിപ്പോള്‍
ഉപ്പിനും , പഞ്ചസാരയ്ക്കുമിടയില്‍ !

കനമില്ലാതെ ,
ചെറുതായി
ഉള്ളി  അരിഞ്ഞ്
കരഞ്ഞ്‌, കരഞ്ഞ്‌
കലങ്ങി  തീരുന്ന
പകലുകള്‍ .
ഉത്തരം  വേണ്ടാത്ത
കണ്ണീരിനു
ഉള്ളിയെന്നോമന-
പ്പേരിട്ടതാരാണ്?

ഊണ്‍മേശമേല്‍
പതിവായ്‌
ചൂടുള്ള  ഉള്ളിവട ,
ഉള്ളിത്തീയല്‍ ,
ഉള്ളിസാമ്പാര്‍
ഉള്ളിത്തോരന്‍!
 .
അരിഞ്ഞ് കൂട്ടിയ
സങ്കടങ്ങളെ
പുതിയ  പേരിട്ട്
വിളമ്പുമ്പോള്‍
അനുസരണയില്ലാത്ത
മനസ്
വെറുതെ  പിറുപിറുത്തു
"ഇതെന്‍റെ രക്തമാ -
ണിതെന്‍റെ  മാംസമാ -
ണെടുത്തു  കൊള്ളുക ."

2011 ഡിസംബർ 11, ഞായറാഴ്‌ച

വേടന്‍

ദയയുള്ളവന്‍...
കൂട്ടിലടച്ചപ്പോഴും
അതിരിട്ടുപൂട്ടിയോ -
രാകാശത്തുണ്ട്
പറക്കാന്‍ തന്നു.
.എയ്തുവിട്ട
ഓരോ അമ്പും
പകുതിയ്ക്കുവെച്ചു
വലിച്ചൂരി ,
മരുന്ന് പുരട്ടി
തഴുകിയുറക്കി .
പിടഞ്ഞുണര്‍ന്നപ്പോള്‍
നെഞ്ചിലിട്ടു താരാട്ടി .


പക്ഷിച്ചിറകുകള്‍
പകുതിമുറിച്ച്‌
കാണാ പുറത്തേ-
ക്കെറിഞ്ഞു .
ഉണങ്ങാമുറിവില്‍
ചോര കിനിഞ്ഞപ്പോള്‍
ഉമ്മയാലൊപ്പി.

അവന്‍റെ നായാട്ടു -
വേളയില്‍
പക്ഷിക്ക് കാവല്‍
തിളങ്ങുന്ന കത്തിയും
തിളയ്ക്കുന്ന എണ്ണയും .

മുറിഞ്ഞ ചിറകും ,
അടഞ്ഞ കൂടും ,
അതിരിട്ട ആകാശവും .....

സ്വാതന്ത്ര്യം
മരണത്തിലേക്ക്
യാചനയാക്കി
പക്ഷിക്കണ്ണുകള്‍ .

അവന്‍റെ കണ്ണില്‍
പക്ഷെ ,
വളര്‍ത്തി കൊല്ലുന്നതിലെ
സുഖം ....

2011 ഡിസംബർ 5, തിങ്കളാഴ്‌ച

യാത്ര


ഉപാധികളില്ലാത്ത 
പ്രണയം  പോലെ 
നിഷ്കളങ്കമാണ്
ലക്ഷ്യമില്ലാത്ത 
യാത്രയും.

പ്രകാശവേഗതയില്‍ 
പേരില്ലാത്ത 
വാഹനത്തില്‍ 
സഞ്ചരിക്കുമ്പോള്‍ 
ഉറപ്പുണ്ടെനിക്ക്
കൂടെ വരാന്‍ 
നിന്‍റെ പ്രണയവും 
ഒരുങ്ങിയിറങ്ങുമെന്ന്

അതിനു മുന്നെയീ- 
ചുമരിലെ 
തിരക്കിയോടുന്ന 
ഘടികാരസൂചികള്‍ 
എടുത്തുമാറ്റാം.
സ്വസ്തതകളയാന്‍
മുന്നറിയിപ്പിന്‍റെ
അപായമണിയുമായ്‌
സമയരേഖകള്‍ 
ഇവിടെയും
ഒപ്പം  കൂടിയാലോ ?

ഒന്നുറപ്പ് ,
പിന്നിട്ട  ദൂരങ്ങള്‍ 
തിരിഞ്ഞു നോക്കാത്ത 
മടക്കമില്ലാത്ത 
യാത്രയില്‍ 
തലചായ്ച്ചിരുന്ന്
മയങ്ങാന്‍ 
നിന്‍റെ  പ്രണയത്തിന്‍റെ
ഓര്‍മകള്‍  
കൂട്ടിനെത്തുമ്പോള്‍ 
എവിടെയാണ് 
ഞാന്‍  തനിച്ചാവുക?


2011 നവംബർ 13, ഞായറാഴ്‌ച

പനി

വിളര്‍ത്ത  ശരീരത്തില്‍
വിറയലായ് പടരുന്ന
പനിക്കുളിര് .
ഏത് കമ്പിളിയ്ക്കുള്ളിലെ
വാല്സല്ല്യചൂടാണീ -
കുളിരിനെ
കുടഞ്ഞു കളയുക?

പകലിലെ
പനിമയക്കങ്ങളില്‍
ചിറകുള്ള  കുതിരമേല്‍
ആകാശത്തിനു മപ്പുറത്തേക്ക്
പറന്നു പൊങ്ങുമ്പോള്‍
ആര്‍ക്കുവേണ്ടിയാണ്
കൈകള്‍  താഴോട്ട് നീണ്ടത് ?

പേരറിയാത്ത  പൂക്കള്‍
വിരിഞ്ഞു  നില്‍ക്കുമൊ-
രുദ്യാന ക്കാഴ്ച
താഴ്വരയിലെ
തണുപ്പിലൂടെ
പതിയെ നടക്കുമ്പോള്‍
വഴിക്കട്ടുവാന്‍
മുന്നിലൊരു  കുഞ്ഞിക്കാലടി .

പനിക്കഴ്ചയിലെ
പതിവായ്
മഴനഞ്ഞുനില്‍ക്കുമൊരു
'കുട്ടി' ചിത്രം

തൂവെള്ള  താടിതടവി
ഓത്തുപള്ളിയിലെ
ഒതുക്കുകല്ലില്‍
ഒറ്റയ്ക്കിരുന്നു
ചിരിക്കുന്ന
ഹാജി  മൊല്ലാക്ക
അകമ്പടിയായ്
പള്ളിപ്പറമ്പും
മീസാന്‍കല്ലും .

പഴയ  എല്‍. പി  സ്കൂളിനു
പൂമ്പാറ്റ  ചന്തം
കുഞൊച്ചയില്‍
ഒരു 'ജനഗണമന '

ഓളപ്പരപ്പിലെ
തുഴയില്ലാത്ത തോണിക്ക്
കയ്യില്‍ പച്ച  കുത്തിയ
കടലവില്‍പ്പനക്കാരിയുടെ
മുഖം .
കരയില്‍ നിന്ന്
 ജീവനെടുത്ത് വിളിച്ചിട്ടും
തിരിഞ്ഞുനോക്കാത്ത
തിരക്കിട്ടുപോകുന്ന
തോണി .
കണ്ണിലൂരുന്ന  വേദന .

മായക്കാഴ്ചള്‍ക്കൊടുവില്‍
വിയര്‍ത്തു  കുളിച്ച്
ഉടലുണരുമ്പോള്‍
'പിന്നെവരാം ' എന്നൊരു
കള്ള ച്ചിരിയുമായ്
പിന്‍വാങ്ങുന്ന  പനീ.....
നീ , എനിക്കുതന്ന
സ്വപ്നക്കാഴ്ചകള്‍ക്ക്
ഒരായിരം  നന്ദി.




2011 ഒക്‌ടോബർ 29, ശനിയാഴ്‌ച

കാത്തിരിപ്പ്

ചിത്രജാലകങ്ങള്‍   
ശബ്ദമില്ലാതെ  തുറന്ന്
ഏതു രാവിലാണ് 
തെന്നലും , നീയും 
എന്നിലേക്കെത്തുക?

മൌനത്തിന്‍റെ  ഈ 
പുകയുന്ന  നെരിപ്പോടില്‍ 
കഥയില്ലാത്ത  സ്വപ്നങ്ങള്‍ക്ക് 
കാവല്‍ക്കാരിയായ്
വെറുതെ  ഇങ്ങനെ ഇരിക്കുമ്പോള്‍ 
നിലാനൂലിലെ തണുപ്പായ് 
പ്പാദസ്വനത്തിന്‍റെ  
പതിഞ്ഞ  താളം  പോലുമില്ലാതെ 
എന്നാണ് നീ  എന്നിലേക്കൂര്‍ന്നിറങ്ങുക ?

ഈ  ചില്ലുജാലകങ്ങള്‍ 
ശബ്ദമില്ലാതെ  തുറന്ന് 
ആ  കൈക്കരുത്തിലേക്കൊന്നു- 
ചേര്‍ത്തു നിര്‍ത്തി, 
നെറുകയില്‍  ഒരുമ്മത്തനുപ്പായ്
ഉടലിലേക്ക് 
നീ, ആഴ്ന്നിറങ്ങുമ്പോള്‍ 
എന്‍റെ കഥയില്ലാത്ത 
സ്വപ്നങ്ങളെ 
സ്വതന്ത്രരാക്കി 
ഞാന്‍ , അലയാന്‍  വിടും .

നിന്‍റെ അവസാന  ചുംബനം 
എന്‍റെ  ചുണ്ടിലെ 
അവശേഷിച്ച  ഉറക്കുപ്പാട്ടിനെയും 
ഊതിക്കളയും .
തിരിച്ചുപോക്കിനായ് 
നിലാനൂലിലേക്ക് നീ 
പിന്‍വാങ്ങുമ്പോള്‍ 
നീ തന്ന  തണുപ്പിറക്കിയിറക്കി
ഞാനങ്ങനെ ..................




2011 ഒക്‌ടോബർ 23, ഞായറാഴ്‌ച

പാഠം ഒന്ന്- പ്രകൃതിയും , പെണ്ണും

          ഓരോ പകലിന്റെയും നിറഭേദങ്ങളിലേക്ക് ഉറ്റുനോക്കിയിരുന്ന് ഗൌരി  മെനെഞ്ഞെടുക്കാറുള്ള പുതിയ  പാഠങ്ങളെ കുറിച്ചറിയാന്‍ അയാള്‍ക്കും  കൌതുകമായിരുന്നു.പകലിന്റെ തിളക്കത്തില്‍നിന്നും  സപ്തവര്‍ണ്ണങ്ങള്‍  വേര്‍തിരിച്ചെടുത്ത്‌ കടുംചായങ്ങള്‍ ചാലിച്ച് , മനസിലവള്‍ ചിത്രങ്ങള്‍  വരച്ചുകൂട്ടുന്നത് ഇടക്കൊക്കെ  അയാളും  കാണാറുണ്ടായിരുന്നു. 
           " വെറുതെയിരുന്ന് മുഷിയുന്നില്ലേ  നിനക്ക് " എന്ന അയാളുടെ സംശയത്തിന്നൊടുവിലാണ് ചായങ്ങളും, ക്യാന്‍വാസും,  ഡ്രോയിംഗ് ബ്രഷുകളും  അവള്‍ക്കുമുന്നില്‍  നിരന്നത്.അവളുടെ  ചോദ്യഭാവത്തിന്" ഒന്ന് ശ്രമിച്ചുനോക്കികൂടെ " എന്നൊരൊഴുക്കാന്‍ മറുപടിയായ് പടിയിറങ്ങിപ്പോകുന്ന  അയാളെ  ഗൌരി  വെറുതെ  നോക്കിയിരുന്നു. 
                വര്‍ഷങ്ങള്‍ക്കു  പിറകില്‍ ചിന്നി , ചിണുങ്ങി  മഴപെയ്യുന്ന  ഒരു  വൈകുന്നേരം  കൂട്ടുകാരനൊപ്പമാണ്   അയാള്‍  ഗൌരിയെ  കാണാന്‍  വന്നത്. കറുത്ത്  തിളങ്ങുന്ന  തറയുള്ള  നീളന്‍  വരാന്ത  ചുമരില്‍ തൂക്കിയിട്ട പെയിന്റിങ്ങുകള്‍ ഉറ്റുനോക്കിയിരുന്ന അയാളോട് "എല്ലാം  ഗൌരി  വരച്ചത " എന്ന്  അച്ഛന്‍  അഭിമാനം  കൊണ്ടത്‌ അകത്തെ   മുറിയിലിരുന്ന് അവള്‍ കേട്ടിരുന്നല്ലോ ..എപ്പോഴോ മുറിയിലേക്ക്  കയറിവന്ന  അയാളുടെ "നന്നായ്  വരയ്ക്കുമല്ലേ ?" എന്നാ ഒറ്റ ചോദ്യത്തിന്  മറുപടിപറയാതെ വെളിച്ചം  വന്നു  നിറഞ്ഞു  നില്‍ക്കുന്ന  ജാലകച്ചതുരത്തിലേക്ക് പരമാവധി  ചേര്‍ന്ന് നിന്നത്  എന്തിനായിരുന്നു? അപ്പോള്‍  പകുതി ചാരിയ  വാതിലിനു പിറകില്‍
അസ്വസ്ഥനാകുന്ന അച്ഛനോടുള്ള  സഹതാപം  മാത്രമായിരുന്നില്ലേ  മനസ്സില്‍ .
                   "സ്വപ്നങ്ങളും , വേദനകളും  ഞാന്‍ നിന്നെ  ഏല്‍പ്പിക്കുന്നു , കാത്തുവെക്കുക , ചോദിക്കുമ്പോള്‍  തിരികെത്തരിക " എന്ന്  ആരോടോ  പറഞ്ഞ്‌ വാക്കുകളും , വര്‍ണ്ണങ്ങളും , പ്രണയ  ക്കിലുക്കങ്ങളും  മാത്രം  നിറഞ്ഞു  നിന്നിരുന്ന  ഒരു  ലോകത്തുനിന്നാണ് ഗൌരി  കതിര്‍ മണ്ഡപത്തിലേക്ക്  നടന്നുകയറിയത്.
                     തിമര്‍ത്തു പെയ്യുന്ന  ഇടവപ്പാതി  രാത്രികളില്‍ പ്രണയാര്‍ദ്രമായ  ശബ്ദത്തില്‍  അവളുടെ  ചെവിയില്‍  ഗസലായ്  പെയ്തു ,പെയ്തു  അയാള്‍ ഗൌരിയെ  സ്വന്തമാക്കി. അയാളുടെ  വിരിമാറിലേക്ക്  കൂടുതല്‍ , കൂടുതല്‍  ഒട്ടിക്കിടന്ന് , രോമാവൃതമായ  ആണ്‍ക്കൈകളുടെ സുരക്ഷിത  വലയത്തില്‍  ആശ്വസിച്ച്‌, സ്വച്ചന്തമായ്  ഉറങ്ങാന്‍ പെട്ടന്നുതന്നെ  ഗൌരി  ശീലിച്ചു.ഇടക്കുവെച്ചു  മുറിഞ്ഞ ബിരുദ പഠനം  പൂര്‍ത്തിയാക്കി  അയാളോടൊപ്പം  മഹാനഗരത്തിലേക്ക്‌  ചേക്കേറാന്‍  ഒരുങ്ങുമ്പോള്‍ അച്ഛന്‍  നീട്ടിതന്ന  നിറസഞ്ചയങ്ങളെ" വേണ്ടച്ചാ ,ഇനി  വരയ്ക്കാനൊന്നുഎനിക്കാവില്ലെന്ന്"പറഞ്ഞ്‌  തിരസ്ക്കരിക്കനല്ലേ  തോന്നിയത്. അച്ഛന്റെ  മുഖത്ത്  നീറുന്നൊരു നിരാശ  പടര്‍ന്നു  കണ്ടപ്പോള്‍  യുദ്ധം  ജയിച്ച  പോരാളിയുടെ  സന്തോഷമായിരുന്നില്ലേ  മനസിന്‌.
                      അയാള്‍  എന്ന ഒറ്റബിന്ദുവില്‍ കേന്ദ്രീകരിച്ച  ഒന്നായിത്തീര്‍ന്നു അവള്‍ക്കു  നഗരജീവിതം .സൂചിമുനയോളം  ചെറുതായിപ്പോയ അവളുടെ  ലോകത്തിനു നിറങ്ങള്‍ ഇറ്റിച്ചുനല്കി
അയാളുടെ  പ്രണയം  തെളിഞ്ഞു  നിന്നു.ഒടുവില്‍ , അവളുടെ  മിനുമിനുത്ത  അടിവയറിന് കനം വെച്ച്  തുടങ്ങിയപ്പോള്‍  അയാള്‍ക്കുമുന്നില്‍  അടുക്കള  വാതില്‍  തുറന്നുകൊടുത്ത്‌ പുലര്‍ക്കാല  ആലസ്യത്തോടെ  ചൂരല്‍ക്കസേരയില്‍  ചാരിയിരുന്ന്‌ അവള്‍  കുഞ്ഞുടുപ്പുകള്‍  തുന്നി. അടുക്കളയില്‍ നിന്നും  അയാളുടെ സ്നേഹം  അവള്‍ക്കു  പ്രിയപ്പെട്ട  മധുരവിഭവങ്ങളായ്  ഊണ്‍ മേശ  നിറച്ചു. 
     എന്നാല്‍  എത്രകാത്തിട്ടും, കരുതിയിട്ടും  പകുതിവഴിക്ക്‌  അവളെ  തനിച്ചാക്കി  കുട്ടിക്കുറുംപുകള്‍ എങ്ങോട്ടോ  ഓടിപ്പോയി.  ഓരോ  തവണയും  ആശുപത്രിക്കിടക്കയില്‍  മുഖം  പൂഴ്ത്തിക്കിടന്ന് അവള്‍  വിങ്ങിപ്പൊട്ടി . പിന്നീട്  അവള്‍  തിരഞ്ഞെടുത്ത  മരുന്നും , മന്ത്രങ്ങളും  നിറഞ്ഞൊരു  ലോകത്തേക്ക് , അവളെ  തനിച്ചുവിടാന്‍  ഇഷ്ട്ടമില്ലാത്തത്  കൊണ്ടുമാത്രം അയാളിലെ  അവിശ്വാസിയും  തലകുനിച്ചു  നടന്നുകയറി. ഒടുവില്‍  മരുന്ന്മണവും , മന്ത്രക്കളങ്ങളും മടുത്തു  തുടങ്ങിയപ്പോള്‍ ഗൌരി  പിന്മാറി .
                                 തന്റെ ലോകത്തിന്റെ  വിശാലതയിലേക്ക്‌  ഗൌരിയെ  കൈപിടിച്ച്  കൂടെ  നടത്താന്‍  ശ്രമിച്ചു  പരാചയപെട്ടപ്പോഴാണ്‌ വിഷാദങ്ങളുടെ  ലോകത്ത്   തനിച്ചിരിക്കാന്‍  അവളെ  അയാള്‍  അനുവദിച്ചത് . അങ്ങിനെയാണ്  പകലുകളും , രാവുകളും , ഋതുഭേദങ്ങളും  നല്‍കുന്ന നിറങ്ങളും , നിറമില്ലായ്മകളും മടിയേതുമില്ലാതെ   സ്വീകരിക്കുന്ന  പ്രകൃതി  അവള്‍ക്കു  പ്രിയപ്പെട്ടവളാകാന്‍ തുടങ്ങിയത്. വെയിലിനോടും , കാറ്റിനോടും , മഴയോടും  ഒരുപോലെ  സംവദിച്ചപ്പോള്‍ ദിവസങ്ങളില്‍  നിന്നും വിഷാദം  വറ്റിപ്പോകുന്നത്  അവള്‍  അനുഭവിച്ചറിഞ്ഞു .പ്രകൃതിയുടെ  അമൂര്‍ത്ത  സൌന്ദര്യം  പല  ഭാവങ്ങലായ്  അവളുടെ  ക്യാന്‍വാസുകളില്‍ നിറഞ്ഞു  നിന്നു.പ്രപഞ്ചത്തിലെ  സകല  ചരാചരങ്ങള്‍ക്കും  മാതാവായ  പ്രകൃതിയും , പെണ്ണും ഒന്നാണെന്ന  തിരിച്ചറിവില്‍  മനസ്സില്‍ നിറഞ്ഞു  തുളുമ്പിയ മൃദുല  ഭാവത്തിനു  അവള്‍  മാതൃത്വം  എന്നു പേരിട്ടു . പിന്നെ,  ക്യാന്‍വാസില്‍  തൊട്ടില്‍ക്കുഞ്ഞായ്  പ്രപഞ്ചം  പിറവി  കൊള്ളുന്നതിന്റെ മധുരവേദനയില്‍  അവള്‍  അലിയാന്‍  തുടങ്ങി .......



2011 ഒക്‌ടോബർ 14, വെള്ളിയാഴ്‌ച

പകലിനോട് പറയാനുള്ളത്

 വെയില്‍  വഴികളില്‍ 
ഉഷ്ണം  വിതച്ചത് 
കിതച്ചോടുന്ന
പകലുകള്‍ .

എണ്ണിയാല്‍  തീരാത്ത 
സങ്കടങ്ങളെ 
നെഞ്ചേറ്റുന്നത്  കൊണ്ടാണോ 
പകലേ, നിനക്കീ  തീനിറം?

കൊച്ചു  കൈകളില്‍ 
ചില്ലറത്തുട്ടുമായ് 
വഴിയരികിലൊരനാഥ-
ബാല്ല്യം.

നരച്ച  ജീവിതം 
ഭാണ്ടമാക്കി 
നിന്നിലൂടെ 
നടന്നകലുന്ന 
കരയാന്‍  മറന്ന 
അമ്മമാര്‍ ...

നഗരത്തിരക്കില്‍ 
നിറവയറുമായ്
ചിരിച്ചിരിക്കുന്ന 
കിറുക്കിയോരുത്തി .

കൂകിപ്പായും
മരണവണ്ടിയില്‍നിന്നും 
നിന്‍റെ മടിയിലേക്കാരോ
എറിഞ്ഞിട്ട 
പകുതി  ചത്തൊരു 
പക്ഷിക്കുഞ്ഞ്.

നിരോധിച്ച  വിഷത്തിന്‍റെ
മണവുമായ് 
വരണ്ട  കാറ്റ്
നിന്നിലേക്കാഞ്ഞു-
വീശുന്നത്  കൊണ്ടാണോ 
തീയായ്- നീ  തിളച്ചുരുകുന്നത് ?

എണ്ണിയാല്‍  തീരാത്ത 
സങ്കടങ്ങളെ 
തനിയെ  ഇങ്ങനെ
നെഞ്ചേറ്റിയാണ് 
പകലേ... നിനക്കീ -
തീ  നിറം  വന്നത്. 

2011 ഒക്‌ടോബർ 8, ശനിയാഴ്‌ച

കുട്ടിയും, മേഘവും

                    വെയിലകലുന്ന വൈകുന്നേരങ്ങളില്‍  വീടിന്റെ  ടെറസ്സില്‍  ഇരുന്ന് ആകാശത്ത്  പാറിനടക്കുന്ന  മേഘകഷ്ണങ്ങളെ അമ്മുവെന്നും , ഗോപുവെന്നും , ചിന്നുവെന്നുമൊക്കെ വിളിച്ച് വര്‍ത്തമാനം  പറയുക  കുട്ടിയുടെ  പ്രിയപ്പെട്ട  വിനോദമായിരുന്നു. 'ഒരു  നക്ഷത്രത്തെ  താഴോട്ടിട്ട്  തര്വോ' ?' അമ്പിളി  മാമനെ  ഉമ്മ  വെക്കാറുണ്ടോ '?' ആകാശത്തിനു  തണുപ്പാണോ ?' പീലികണ്ണകള്‍ വിടര്‍ത്തി  കുട്ടി  ചോദിക്കുന്ന  ചോദ്യങ്ങള്‍ക്ക്  ഉത്തരം പറയാതെ മേഘങ്ങള്‍  ഒഴുകി പ്പോയി.. ..
                                       കുട്ടിയുടെ  നനഞ്ഞ കണ്ണിലെ  സങ്കടം  കണ്ട്‌ അടുത്തിരുന്ന് എന്തോ  വായിക്കുകയായിരുന്ന  അധ്യാപികയായ  അമ്മയാണ് മേഘങ്ങള്‍  എന്താണെന്നും , സിറസ് , ക്യുമുലസ്  തുടങ്ങി  അവ  പലപേരില്‍ ഉണ്ടെന്നും കുട്ടിയോട്  പറഞ്ഞത്. പക്ഷെ , ആ പുത്തന്‍  അറിവില്‍  കുട്ടിക്ക്  ഒരു  താല്‍പ്പര്യവും  തോന്നിയില്ല. ആ  അറിവിനെ  മനസ്സില്‍ നിന്നും  മായ്ച്ചുകളഞ്ഞ്
കുട്ടി  വീണ്ടും  ഗോപുവെന്നും , ചിന്നുവെന്നുമൊക്കെ  പറയാന്‍  തുടങ്ങിയപ്പോള്‍ വല്ലാത്തൊരാധിയോടെ അമ്മ കുട്ടിയെ  നിര്‍ബന്ധിച്ചു  അകത്തുകയറ്റി  വാതില്‍ അടച്ചു .
                                        ആകാശം  നഷ്ട്ടപ്പെട്ട  സങ്കടത്തില്‍  കട്ടിലില്‍  കമിഴ്ന്നു  കിടന്നു  കരഞ്ഞുറങ്ങിപ്പോയ  അന്നാണ് ഏതോ  ഒരു അപ്പൂപ്പന്‍മേഘത്തിന്‍റെ  തോളിലിരുന്ന് 
ആകാശദൂരങ്ങള്‍  താണ്ടുന്ന സ്വപ്നം കുട്ടി  കണ്ടത്. സൂര്യനോടും , ചന്ദ്രനോടും , നക്ഷ്ത്രങ്ങലോടും , അഷ്ട്ടഗ്രഹങ്ങലോടും കുശലം  പറഞ്ഞ്‌, പറന്ന് നടക്കാന്‍  രാത്രികള്‍ക്കായി  കുട്ടി കാത്തിരിക്കാന്‍  തുടങ്ങി. പതിവായ   ആ  ആകാശ യാത്രകല്‍ക്കിടയിലെപ്പോഴോ  കേട്ട "എന്‍റെ കുഞ്ഞിനിതെന്തുപറ്റി  ഈശ്വരാ .........." എന്നൊരു  അമ്മത്തേങ്ങല്‍ കുട്ടിയെ  വിഷമിപ്പിച്ചുകൊണ്ടിരുന്നു. 
                          കരഞ്ഞുവീര്‍ത്ത  കണ്ണുകളുമായി രാവുറക്കങ്ങളില്‍  തനിക്കു  കാവലിരുന്ന  അച്ഛന്റെയും , അമ്മയുടെയും സങ്കടത്തിനു  മുന്നില്‍ തോറ്റു കൊടുത്ത്‌ തന്‍റെ പ്രിയസ്വപ്നത്തെ  മറക്കാന്‍  കുട്ടി  ശീലിച്ചു . കുട്ടിയുടെ  തോല്‍വികഥയുടെ  തുടക്കമായിരുന്നു  അത് .ഒടുവില്‍  അച്ഛനമ്മമാരുടെ  നിറ കണ്ണിനുമുന്നില്‍  കീഴടങ്ങി , ജീവിതത്തിലെ  ഏറ്റവും  വിലപിടിച്ച  സ്വപ്നത്തെയും  മറന്നെന്നു  നടിച്ച്‌ കുടുംബ ജീവിതത്തിന്‍റെ   തിരക്കുകളിലേക്ക്  കുട്ടി  ഊര്‍ന്നിറങ്ങി.               .
                         അഞ്ചുവയസുകാരി  മകളുടെ  കൈപിടിച്ച് , തെളിഞ്ഞ  ഒരു സന്ധ്യയില്‍ , നാട്ടുവഴിയിലൂടെ  കഥപറഞ്ഞു  വെറുതെ നടന്നപ്പോള്‍ മകളുടെ  കിളിക്കൊഞ്ചല്‍ കേട്ടു."എന്തു ഭംഗ്യ അമ്മെ  ഈ  മേഘങ്ങള്‍ക്ക് , ഞാനിവക്ക്  എന്‍റെ  ഫ്രെണ്ട്സിന്റെ പേരിടട്ടെ? ഇതു പൂജ , അത് നിയ , ദേ ആ കാണുന്നത്  പല്ലവി, നോക്കമ്മേ , ഒരു തടിയന്‍ മേഘം , അത്  ഞങ്ങടെ  രോഷ്നി  മിസ്‌ ".
മകളെ  വാരിയെടുക്കുമ്പോള്‍  കണ്ണു നിറയുന്നത്  അറിയുന്നുണ്ടായിരുന്നു. "എന്തിനാ  അമ്മെ  കരയുന്നെ " എന്ന മകളുടെ  ചോദ്യത്തോട് " എന്‍റെ  കണ്ണീരൊ രിക്കലും  നിന്‍റെ ആകാശ  സ്വാതന്ത്യങ്ങളും , മോഹസ്വപ്നങ്ങളും  നിഷേധിക്കില്ല മോളെ " എന്ന്  പറഞ്ഞ്‌  മകളെ  ചേര്‍ത്തണക്കുമ്പോള്‍ അമ്മയാകാന്‍  കഴിഞ്ഞ  ഭാഗ്യത്തിന്‍റെ അനിര്‍വചനീയമായ  ആനന്ദത്തില്‍  കുട്ടി  പൂത്തുലഞ്ഞുപോയി  .

2011 സെപ്റ്റംബർ 18, ഞായറാഴ്‌ച

ജാലകക്കാഴ്ച

ജാലക  ചതുരത്തിലെ
ദൂരക്കാഴ്ചയായ്
നനഞ്ഞു   നില്‍ക്കുന്ന 
മഴമുഖം .
ആര്‍ത്തലച്ചെത്ര-
പെയ്തിട്ടും 
മതിവരാതെ 
നനഞ്ഞു , നനഞ്ഞവളിങ്ങനെ......
രാത്രിമുഴുവന്‍ 
എന്‍റെ ജനലരികില്‍ 
നീ  ഇങ്ങനെ 
ചിണുങ്ങി , ചാറി നിന്നാല്‍ 
ഞാന്‍  എങ്ങനെയാ .....?
'ഇപ്പൊ വരാം ' ...
എന്ന മറുപടി 
കേട്ട്  മടുത്ത്‌
ഉറക്കം  ഇപ്പോള്‍
എന്നെ  ഉപേക്ഷിച്ച  മട്ടാ!
എന്നാലും  കൂട്ടുകാരി ,
നിന്‍റെ ചറ പറ 
വര്‍ത്തമാനത്തിന്റെ
മടുക്കാത്ത  ശ്രോതാക്കളായ്
ഞാനും , ഈ  ജനല്‍ ചതുരവും 
രാത്രി  മുഴുവന്‍ 
നിനക്ക്  കൂട്ടിരിക്കാം 

2011 സെപ്റ്റംബർ 6, ചൊവ്വാഴ്ച

ഒന്നു വേഗം വയസായെങ്കില്‍ !!

ബ്ലെസ്സിയുടെ  'പ്രണയം' 
കണ്ടതുകൊണ്ടാണോ 
ആസക്തികളില്ലാത്ത 
വിശുദ്ധപ്രണയത്തിലേക്ക് 
മനസ്സെത്തുന്ന  വാര്ധക്യത്തെ-
പ്പറ്റിപ്പറഞ്ഞ്,
നീ , എന്നെ  ഇങ്ങനെ
മോഹിപ്പിക്കുന്നത്. 
ജീവിതപരുപരുപ്പില്‍ 
എവിടെയാ  കൊഴിഞ്ഞ്‌ വീണ 
പ്രണയത്തെത്തിരഞ്ഞു,  
ചില  നേരെത്തെങ്കിലും 
നിഴല്‍  വീണവഴികളിലൂടെ 
നാം  തിരിഞ്ഞു  നടക്കാറില്ലേ ?
നഷ്ട്ടങ്ങളുടെ  തിരിച്ചറിവിലെപ്പോഴോ
എന്‍റെ കൈത്തണ്പ്പിലേക്ക്,
നിന്‍റെ കൈചൂടമരുമ്പോള്‍
പ്രണയാവേശത്തിന്‍റെ
അടങ്ങാത്ത  ചോദനകളാല്‍
എനിക്ക്  നീ  തന്ന 
നഖക്ഷതങ്ങളില്‍ 
വിരലോടിച്ച്,
വാര്‍ധക്യത്തിലെ
ആസക്തിയില്ലാത്ത 
പ്രണയത്തെ കുറിച്ച്  
നീ പറയും 
*****************
നിന്‍റെ നെഞ്ചില്‍ 
പെയ്തു , പെയ്തു വറ്റിപ്പോയ
കണ്ണീരിനെ ക്കുറിച്ചോര്‍ത്തു
ഇനി  ആകുലതകളില്ല .
തിളങ്ങുന്ന  തിരശീലകളാല്‍
നീ  മറച്ച  ആകാശ സ്വാതന്ത്യത്തെക്കുറിച്ചും 
ആകുലതകളില്ല .
പറക്കാന്‍   വെമ്പുന്ന 
വര്‍ണ്ണച്ചിറകുകള്‍
മുറിച്ചുമാറ്റാന്‍
നിന്‍റെ കൈകളിനി
വിറക്കേണ്ടതില്ല 
'നൊന്തും , പരസ്പരം  നോവിച്ചും '
കുടിച്ചിറക്കിയ 
ജീവിത  രസങ്ങളോര്‍ത്ത് 
 ചിരിക്കാന്‍ 
ഉടംപ്പടികളില്ലാത്തൊരു  കാലം 
ദൂരെ  കാത്തിരിപ്പുണ്ടെന്ന് 
നീ പറയുമ്പോള്‍ ,
ഒന്നു വേഗം  വൃധരായെങ്കില്‍
എന്നല്ലാതെ  , മറ്റെന്താണ് 
ഞാന്‍ ആഗ്രഹിക്കേണ്ടത് ? 
 


2011 ഓഗസ്റ്റ് 29, തിങ്കളാഴ്‌ച

മകള്‍ക്ക് , എന്‍റെ കാവല്‍ മാലാഖയ്ക്ക് .

പിറക്കാതെ ,
പിണങ്ങി  പോയതുകൊണ്ടാണോ 
എന്‍റെ കുഞ്ഞേ ,
അമ്മയ്ക്കുമ്മയുമായ്, നീ -
എന്നുമിങ്ങനെ 
സ്വപ്നത്തിലെത്തുന്നത്‌?

അതോ ,
തൂകിതീര്‍ത്ത  കണ്ണീരിലും 
ഒഴുകിപോവാതെ 
നിനക്ക്  നല്‍കാന്‍ 
ഞാന്‍ കരുതിവെച്ച 
അമ്മച്ചൂട്
ഉള്ളിലിപ്പോഴുമിരുന്ന്
ജജ്വ ലിക്കുന്നതുകൊണ്ടോ ?

മനസ്  തളര്‍ന്നമ്മ-
 ഉറങ്ങുംപ്പോഴെല്ലാം
ശലഭച്ചിറകുമായ് 
പറന്നെത്തി 
അമ്മയെ  ഇക്കിളിയിട്ട് 
ചിരിപ്പിക്കനാണോ,
നിനക്കായ്‌  മനസൊരുക്കിയ
താരട്ടിലേക്ക് 
ഉഷ്ണം  ഊതിവിട്ട്
അന്ന്  നീ  ഇരങ്ങിപോയത്?

മകളെ,  നിന്നെ 
അണച്ചു  പിടിച്ചൊന്നമര്‍ത്തി -
ത്തേങ്ങാന്‍  ആവില്ലല്ലോ 
എന്ന വിതുമ്പലായ് 
അമ്മ തളരാതിരിക്കാന്‍
വേണ്ടിയല്ലേ 
തെന്നലായ്,  നിന്‍റെ
കുഞ്ഞു  കൈകള്‍ 
എന്നെ  എപ്പോഴുമിങ്ങനെ 
തഴുകുന്നത് ? 

എന്‍റെ കാവല്‍  മാലാഖേ ,
ഇരുട്ടിലമ്മയ്ക്ക്‌ 
തിരിതെളിച്ചു ,
വെളിച്ചമായ്, നീ -
ചിരിച്ചു  നില്‍ക്കുമ്പോള്‍ 
ഏതു ഗര്‍ത്തത്തെയാണ് 
അമ്മ  ഭയപ്പെടേണ്ടത് ? 


2011 ഓഗസ്റ്റ് 18, വ്യാഴാഴ്‌ച

ബഹളങ്ങള്‍ക്കൊടുവില്‍  
രാത്രിക്ക്  കനം വെക്കുംപ്പോഴെങ്കിലും
നീ ഒന്ന്  തനിച്ചാകുമോ? 
കെട്ടറ്റ പട്ടങ്ങളും ,
പൊട്ടിയ  ബലൂണുകളും ,
മധുരമൊഴിഞ്ഞ 
ഐസ്. ക്രീം കപ്പുകളും 
നിനക്ക്  തന്ന് 
 ഒന്ന് , തിരിഞ്ഞുപോലും 
നോക്കാതെ 
കടന്നു  പോകുന്ന 
ആള്‍ക്കൂട്ടങ്ങള്‍ !
ബാക്കിയാകുന്നത് 
ആരൊക്കെയോ  
പറഞ്ഞു  തീര്‍ത്ത 
വര്‍ത്തമാനങ്ങളുടെ 
അസ്ഥികൂടങ്ങള്‍ ...

വെറ്റിലയും , മുല്ലപ്പൂവും 
ചേര്‍ന്ന്  മണക്കുന്ന 
ഈറന്‍  രാത്രികളില്‍ 
കാറ്റാടി ച്ചു വട്ടിലെ-
കുഞ്ഞിക്കരച്ചിലിന്റെ
വായടച്ച്
നിന്നിലേക്കിഴഞ്ഞെത്തുന്ന 
കാളസര്‍പ്പങ്ങള്‍
വിഷം വമിക്കുന്ന  
കിതപ്പുകള്‍ക്കൊടുവില്‍
മുഷിഞ്ഞ  നോട്ടുകള്‍ 
കൈവെള്ളയില്‍  ഒതുക്കുന്ന 
കണ്ണീരു വറ്റിയ മാതൃത്വങ്ങള്‍.
കണ്ണു പൊത്തിക്കരയാതെ
നിസ്സംഗമായുള്ള 
നിന്‍റെ ഈ  നില്‍പ്പ് !
കാലത്തിന് സാക്ഷിയാകാനുള്ള
നിന്‍റെ നിയോഗം .

നീ  കണ്ട 
പ്രണയ  പിണക്കങ്ങള്‍ ,
സ്നേഹക്കൊഞ്ചലുകള്‍,
നിന്നെ  സാക്ഷിയാക്കി 
അവന്‍  അവള്‍ക്കു  നല്‍കിയ 
എണ്ണിയാല്‍  തീരാത്ത 
ചുംബനങ്ങള്‍ .
ഒടുവില്‍,  വേര്‍പിരിയലിന്‍റെ
അനിവാര്യതയില്‍ 
നിന്നിലേക്കവര്‍-
തൂകിയിട്ട  പൊള്ളലിനെ 
കണ്ണുനീരെന്നു വിളിച്ചതും  നീ.
കടല്‍പ്പാലമേ ,
നീയില്ലായിരുന്നുവെങ്കില്‍ ,
ആഴക്കടലിനടിയിലെ
മത്സ്യകന്യകമാരാകാന്‍  
എത്ര ജീവനുകള്‍ 
അറബിക്കടലിലേയ്ക്കൂളി-
യിട്ടിറങ്ങിയേനെ .








 


2011 ഓഗസ്റ്റ് 6, ശനിയാഴ്‌ച

മനസിലാവാത്ത മറവികള്‍

എന്‍റെ പ്രണയമേ...
കാലത്തോട് 
കലഹിക്കരുതെന്ന 
നീ , പഠിപ്പിച്ച  പാഠം 
മറന്നു കളഞ്ഞ്‌,
ദിവസങ്ങളോട് 
പിണങ്ങി , പിണങ്ങി 
ഇങ്ങനെ... 

പ്രിയനേ ....
നിന്‍റെ കൈക്കുള്ളിലെ 
കനല്‍ചൂടില്ലാഞ്ഞോ
മെലിഞ്ഞു , വിളര്‍ത്ത 
ഈ വിരലുകള്‍  
പതിയെ  വിറക്കുന്നത്‌?
തലചായ്ച്ചിരുന്നു
കരഞ്ഞുതീര്‍ക്കാന്‍ 
നിന്‍റെ  കരുത്താര്‍ന്ന 
തോളുകള്‍  ഇല്ലാഞ്ഞോ,
സങ്കടങ്ങളുടെ 
നീരാളി  കൈകള്‍ 
വരിഞ്ഞു  മുറുക്കി 
ഇങ്ങനെ  ശ്വാസം 
 മുട്ടിക്കുന്നത്‌? 


നിന്‍റെ തണല്‍
 തണുപ്പിലെ  
വസന്തകാലം 
വാടി വീണിട്ടും ,
നിലച്ചു  പോവാന്‍ 
മറന്നിട്ടോ , 
എന്‍റെ ഹൃദയമിങ്ങനെ 
ഇപ്പോഴും  
ചലിച്ചുകൊണ്ടേ -
യിരിക്കുന്നത് ?
കാലമേ ...
നീ  പഠിപ്പിച്ച 
പാഠങ്ങളില്‍ ഒന്നിലും 
കവിത  ഇല്ലായിരുന്നു .
ഉരുവിട്ടുറപ്പിക്കാന്‍ 
നീ തന്ന  സമവാക്യങ്ങളെ 
കാണാപ്പുറത്തേക്കെറി ഞ്ഞ്,
കൈപിടിച്ച് 
കൂടെ  കൂട്ടിയത് 
കണ്ണീരിനെ .
വിരിയും  മുന്നേ ,
എന്‍റെ  മോഹപ്പൂ ക്കളി-
രുത്തെടുത്ത് 
നീ  കടന്നു  പോയെങ്കിലും 
കാലമേ .....
കരുണ  കിനിയുന്നൊരു 
നോട്ടം ,
അതുപോലും  
നീ - മറന്നതെന്തേ? 





2011 ജൂലൈ 29, വെള്ളിയാഴ്‌ച

നാവികനും , കടലും

ദിശയറിയാത്ത
സമുദ്രായനങ്ങളെ 
പ്രണയിച്ച  ധീരനായ 
നാവികാ,
ഇരുണ്ട  ഭൂഘണ്ടങ്ങള്‍ക്കും
ആത്മഹത്യ  മുനമ്പു-
കള്‍ക്കുമിടയില്‍
തുഴഞ്ഞു  തീരാത്ത
കടല്‍ ദൂര വന്യതയോടുള്ള 
നിന്‍റെ പ്രണയത്തെ 
ഉഷ്ണജലപ്രവാഹമായ് 
ഏറ്റുവാങ്ങിയ 
കടലാഴങ്ങള്‍ .
നിന്‍റെ  സഞ്ചാര-
കഥകളിലെ 
സാഹസികതയെ 
മോഹിച്ചു 
നിനക്കായ്  കടല്‍ 
ഒരുക്കിയ,
എങ്കിലും  കടല്‍യാത്രികാ,
 വിദൂരമായൊരു 
കടല്ക്കാഴ്ചയിലേക്ക്
നിന്‍റെ  പേടകത്തിന്‌ 
ദിശതെറ്റിയാല്‍
വന്യ ദൂരങ്ങളുമായ്
നിന്നെ മോഹിപ്പിക്കാതെ 
ഒരു  കരസ്വപ്നത്തിന്‍റെ 
സുഘാലസ്യത്തില്‍ 
മയങ്ങിക്കിടക്കാനെ
 കടലിനു കഴിയു.  
തീരാ  ദൂരങ്ങള്‍ .  

2011 ജൂലൈ 14, വ്യാഴാഴ്‌ച

മച്ചകത്തെ ഭഗവതി

മുത്തശ്ശി പറഞ്ഞ 
ഉറക്കു കഥകളില്‍ 
നീ , ചുവന്ന 
പാവാടക്കാരി. 

കൊച്ചും നാളിലെ 
മിട്ടായി  മധുരങ്ങള്‍ക്ക് 
ആരുമറിയാതെ 
പങ്കു  കാരിയായ് നിന്നെ 
ഒപ്പം കൂട്ടിയില്ലേ .. 

ഉച്ച മയക്കത്തിലേക്ക് 
വീട്  കൂപ്പുകുത്തു -
മ്പോഴെല്ലാം ,
ബാലരമയിലെ 
മായാവി  കഥയുമായ്
നിന്നെത്തേടി 
വന്നില്ലേ  ഞാന്‍? 

മച്ചകത്തെ  ഇരുട്ടില്‍
തനിച്ചായിരുന്ന 
നിന്നെ, എന്നോടൊപ്പം 
വളര്‍ത്തി
വലുതാക്കിയില്ലേ?
 ,

എന്‍റെ കൌമാര- 
കുതൂഹലങ്ങളെ
നാണത്തോടെയെങ്കിലും
നിന്നോടല്ലേ  ആദ്യം 
പറഞ്ഞിരുന്നത്. ?

എന്‍റെ പ്രണയത്തിനു
കാവലാകില്ലെന്നു-
നീ - പിണങ്ങി 
പറഞ്ഞപ്പോഴല്ലേ 
തേടി  വന്ന 
ഗന്ധര്‍വനൊപ്പം
നിന്നെ  കൂടാതെ 
ഞാന്‍ ഇറങ്ങി പ്പോയത്?

വയറ്റില്‍  കുരുത്ത 
കടിഞ്ഞൂല്‍ കുഞ്ഞു 
കരഞൊലിചൊഴുകി-
പ്പോയ  രാത്രിയില്‍ 
മറയുന്ന  ബോധത്തില്‍ -
 കണ്ടത് നിന്‍റെ
ചടുല  നൃത്തം.

നിന്‍റെ  മുഘമുള്ള
പെണ്‍കുഞ്ഞു 
സ്വപ്നത്തില്‍ 
"അമ്മേ"  എന്നുവിളിച്ച 
രാത്രികളിലെല്ലാം ,
മച്ചിലെ  മരപ്പടിമേല്‍ 
പെയ്തുതീര്‍ന്നില്ലേ  
ഞാന്‍ ?

കാലത്തിന്‍റെ
കൈയില്‍ തൂങ്ങി 
ഞാന്‍  നടന്നിട്ടും 
നീ  ഇപ്പോഴും 
മച്ചകത്തെ   ഇരുട്ടില്‍ ....

എന്‍റെ  പ്രിയന്‍റെ
നെഞ്ചിലൊട്ടി-
പ്രണയത്തിന്‍റെ
കടല്‍ ദൂരം 
താണ്ടുപ്പോഴെല്ലാം 
നിന്‍റെ  ഓര്‍മയില്‍ 
ഞാന്‍  തണുത്തുറയുന്നു.

കട്ടപിടിച്ച ഇരുട്ടില്‍ 
നിന്നും ,പുലരി 
പൊന്‍  വെട്ടത്തിലേക്കു -
ആരുമറിയാതെ 
നിന്നെ  തുറന്നു 
വിടണം .


എന്നിട്ടുവേണം ,
നിന്‍റെ സ്വാതന്ത്യത്തിന്‍റെ
സന്തോഷത്തില്‍ 
എനിക്കൊന്നു 
തെളിഞ്ഞു  ജീവിക്കാന്‍ .


 











 









2011 ജൂലൈ 10, ഞായറാഴ്‌ച

അവസാനമില്ലാത്ത 
മഴകുളംപടിക്കു
ചെവിയോര്‍ത്ത്‌ 
ഉറങ്ങാതെ  തീര്‍ത്ത 
ഒരു  രാത്രി  കൂടി ....
തുറന്നിട്ട  
ജനല്‍ക്കാഴ്ചയായ്
കനം വെച്ച  ഇരുട്ട്
എത്ര  പെയ്തിട്ടും 
തീരാതെ,
ഉരുണ്ടു  കൂടുന്ന 
ആകാശ  സങ്കടം .
ആര്‍ത്തലച്ചു 
കരഞ്ഞുവീഴാന്‍ 
നിനക്കൊരു 
ഭൂമിയുണ്ടെല്ലോ...
ആ  നെഞ്ചിന്‍  ചൂടില്‍ 
കരഞ്ഞമര്‍ന്നു 
അലിയിച്ചു  തീര്‍ക്കു
നിന്‍റെ സങ്കടങ്ങള്‍ 

ജനല്‍  ചതുരത്തിലെ 
രാമഴക്കാഴ്ച്ചേ,
നിന്നിലേക്കൊന്നിറങ്ങി-
നനഞ്ഞാല്‍ 
ഒഴുകി  പോകുന്ന 
സങ്കടങ്ങ ളൊക്കെയേ-
എനിക്കുമുള്ളു
എന്‍റെ കൂട്ടുകാരി .

തിരിച്ചറിവുകള്‍

അറിവെന്ന 
ആനന്ദത്തിനു- 
മപ്പുറത്തെവിടെയോ 
തിരിച്ചറിവെന്ന
സത്യം. 

ഇത്,
ആരാധിച്ച ബിംബങ്ങളുടെ 
അഴിഞ്ഞുവീണ 
പൊയ്മുഖങ്ങള്‍ 
പകര്‍ന്നുതന്ന 
പുതിയ പാഠം .

ഇനി, 
വെയില്‍ വിതച്ച 
വഴികളിലൂടെ 
പകച്ചു നില്‍ക്കാതെ 
തനിയെ നടക്കുവാന്‍ 
മെലിഞ്ഞ കാലിനെ 
പരിചയിപ്പിക്കാം.
ഒപ്പമില്ലാത്ത 
കരുത്തിന്‍റെ കൈകളെ 
തളര്‍ച്ചയില്‍പോലും 
മറക്കാം.
കാലത്തിന്‍റെ
കൈവഴിയിലെ 
അത്താണികള്‍ക്കുമേല്‍
കാത്തിരിപ്പുകളെ 
വിശ്രമിക്കാന്‍ 
വിടാം .
അണയാതെ കത്തുന്ന 
മനസിലെ കൈത്തിരി, 
മിഴിനാളമായി
തെളിയ്ക്കാം.

സഹയാത്രികാ ...
ഈ തളരാത്ത യാത്രയില്‍
തലചായ്ക്കുവാന്‍ 
നിന്‍റെ കനമുള്ള 
തോളുകള്‍ വേണ്ടെ-
ന്നുറയ്ക്കവേ, 
അറിയാതെ കണ്ണുകള്‍ 
നിറയുന്നുവെങ്കിലും ,
അറിയുന്നു ഞാന്‍ ,
ഇത്, 
മുറിവായി 
മാറാത്തൊരറിവെന്ന 
സത്യം ....

2011 ജൂലൈ 2, ശനിയാഴ്‌ച

ചോദ്യ (ചിഹ്ന ) ങ്ങള്‍

ഒടുങ്ങാത്ത 
സംശയങ്ങള്‍ക്ക് 
ഉത്തരങ്ങളുടെ 
നീലാകാശമായിരുന്നവന്‍
ബാക്കിവെച്ച 
ചോദ്യങ്ങള്‍ക്ക് മുന്നില്‍ 
തോറ്റു മടങ്ങുമ്പോള്‍ 
വഴി  കാട്ടിയെപ്പോല്‍
മുന്നില്‍  നടന്ന  ജീവിതത്തെ 
ചേര്‍ത്തു പിടിച്ചതെന്തിനാണ് ?
തീരാത്ത  സംശയങ്ങളെ 
കുടഞ്ഞു  കളഞ്ഞു ,
ദിവസങ്ങളില്‍  നിന്ന് 
ദിവസങ്ങളിലേക്ക് 
ഊളിയിട്ടിറങ്ങിപ്പോയത് 
എന്തിനാണ് ?
പെയ്തു  തീരാത്ത
കണ്ണിണയിലെ
വിളര്‍ത്ത  വെളുപ്പ്‌ 
കരിമഷി  എഴുതി 
കറുപ്പിച്ചെടുത്തതെന്തിനാണ് ?
തല ചായ്ച്ച്ചിരുന്നു 
കഥ  പറയാന്‍ 
താങ്ങായ്‌ ഒരു തോളില്ലെങ്കിലും
ഓരോ  രാവിലും 
ഷെഹസാദയെ പോല്‍ 
പുതിയ  കഥയുമായ്
കാത്തിരുന്നതാരെയാണ് ?
സത്യമല്ലെന്നറിഞ്ഞിട്ടും,
മായക്കാഴ്ചകളില്‍ 
അഭിരമിക്കാന്‍ 
മനസിനെ  പിന്നെയും 
തുറന്നു  വിട്ടതെന്തിനാണ് ?
തീരത്തൊരീ-
സംശയങ്ങള്‍ക്ക് 
ജീവിതമെന്ന 
ഒറ്റവാക്കുത്തരം
ചെവിയില്‍  ചൊല്ലിത്തന്നത് 
കൂടെ  നടക്കുന്ന 
നിഴലാണ്‌ ..

കാലത്തോട് പറയാനുള്ളത്

കാലമേ... 
    നീ  പഠിപ്പിച്ച 
    പാഠങ്ങളില്‍   ഒന്നിലും 
    കവിത  ഇല്ലായിരുന്നു. 
    ഉരുവിട്ടുറപ്പിക്കാന്‍
    നീ  തന്ന  സമവാക്യങ്ങളെ 
    കാണാപ്പുറത്തേക്കെറിഞ്ഞു 
    കൈ  പിടിച്ചു 
    കൂടെ  കൂട്ടിയത് 
    കണ്ണീരിനെ .
    നിന്‍റെ കറുത്തനോട്ടത്തെ 
    അവഗണിച്ച്‌,
    ഞാന്‍  വിരിയിച്ചെടുത്ത 
    സ്വപ്നങ്ങളെ 
    ഇറുത്തെടുത്തു 
    നീ , കടന്നു പോയപ്പോഴൊക്കെ 
   കാലമേ ,.............
   കരുണ  കിനിയുന്നൊരു 
   നോട്ടം  മാത്രമേ 
   കൊതിച്ചിരുന്നുള്ളൂ
  നീ  എനിക്ക്  തന്ന 
  ഉണങ്ങാമുറിവിലെ 
  ചോരകിനിയുന്ന  വേദന 
   നിന്‍റെ  കനത്ത  തോളില്‍ 
  തല ചായ്ച്ചിരുന്നു
  കരഞ്ഞു  തീര്‍ക്കുമ്പോഴും 
  കരുണയോടുരു സ്പര്‍ശം 
  അതല്ലേ  കൊതിച്ചിരുന്നുള്ളൂ
ഇനി ,
    കരുണ  എന്തെന്ന് 
    നീ  പഠിച്ചിട്ടേ 
    "മതി  വരൂ  സമയമായെന്ന "
     നിന്‍റെ  തിടുക്കപ്പെടലിനൊപ്പം 
     ഞാന്‍  ഇറങ്ങി  വരൂ 
     എങ്കിലല്ലേ ,
     കരു ണാദ്രമായൊരു നോട്ടം 
     പിറകെ  വരുന്നവര്‍ക്കേകാന്‍
     എന്‍റെ കാലമേ .....
     നിനക്ക്  കഴിയു .



2011 ജൂൺ 23, വ്യാഴാഴ്‌ച

പ്രാര്‍ഥന

കാസര്‍കോട്ടെ  ബതിയടുക്കയില്‍  നിന്നും  ഇന്നലെ  വിളിച്ച  ഒരു  കൂട്ടുകാരി  നാലഞ്ചു  കൊല്ലത്തെ കാത്തിരിപ്പിനൊടുവില്‍  അമ്മയാവാന്‍  പോവുന്ന  സന്തോഷം  അറിയിക്കുമ്പോഴും  വിഷപ്പേടിയില്‍  വിറക്കുന്നുണ്ടായിരുന്നു. ദൂരെനിന്നും  ഒരു  അമ്മ  പ്രാര്‍ഥന  അവള്ക്കായുണ്ടെന്നു ഉറപ്പു  പറയുമ്പോഴും എന്റെ മനസും  പേടികൊണ്ടു  ഒരാലിലവിറയല്‍  അനുഭവിച്ചു .വിഷം  തീണ്ടാത്ത  പ്രാര്‍ഥനകളുടെ  ശക്തിയില്‍  ആയുരാരോഗ്യത്തോടെ ജനിക്കാന്‍ അവളുടെ  (പേരറിയാത്ത  അനേകരുടെയും) കുഞ്ഞുങ്ങള്‍ക്കാവ ണേ എന്നു മാത്രം  പ്രാര്‍ഥന .
 

കാളിയനെ  പോലെ 
വിഷം ചീറ്റി
കുത്തക  ഭീമന്‍ 
കരിച്ചു  കളഞ്ഞത് 
ആരുടെ  സ്വപ്‌നങ്ങള്‍ ...? 
അമ്മക്കണ്ണീരിന്
വിലയിട്ടു  നല്‍കുന്ന 
നാണയത്തുട്ടിനു  പകരം 
കണ്ണ് ചൂഴ്ന്നു  നല്‍കാന്‍ 
പുതിയ ' നങ്ങേലിമാര്‍'.
പൂതം  വിഴുങ്ങിയ 
ഉണ്ണികള്‍ക്കായുള്ള
നിലക്കാത്ത  നിലവിളികള്‍ .
അടിവയറ്റില്‍ 
 ജീവന്‍റെ ആദ്യതുടിപ്പ -
റിയുമ്പോള്‍ 
ചുരന്നൊഴുകുന്ന 
മാതൃത്വത്തില്‍,
അടിമുടി  നനയേണ്ടവള്‍
ആധിപിടിച്ചുരുകി 
ഒലിക്കുന്ന
വിളറിയ  കാഴ്ചകള്‍ .
പരീക്ഷിക്കപ്പെടുന്ന
പുരുഷത്വത്തില്‍ 
തലതാഴ്ത്തി  നില്‍ക്കുന്ന 
ആണ്‍  ജന്മങ്ങള്‍  .
ഇഴഞ്ഞു  നീങ്ങുന്ന 
ജന്മങ്ങളുടെ  കാവല്‍ക്കാര്‍ക്ക്
നല്‍കാന്‍ 
വിലകുറഞ്ഞ  സഹതാപ -
വാക്കുകള്‍ .
കൂട്ടുകാരി ........,
ഉള്ളില്‍കുരുത്ത
ഉണ്ണിക്കനിയെ
വിഷം  തീണ്ടാതെ 
കാക്കാന്‍ 
പ്രാണന്‍  പകരം വെച്ച 
നിന്‍റെ പ്രാര്‍ഥനകള്‍ക്കാവണേ  -
എന്നെന്‍റെ പ്രാര്‍ഥന .

2011 ജൂൺ 19, ഞായറാഴ്‌ച

തോണി

ഓളപ്പരപ്പില്‍ 
ആടി ഉലഞ്ഞിട്ടുണ്ട് 
പലവട്ടം .
നീലക്കയങ്ങളുടെ 
അഗാധതയെ 
മോഹിച്ചിട്ടുമുണ്ട്‌ 
തുലാക്കോളു  ചുവപ്പിച്ച 
 പുഴയെ  പുല്‍കി 
നനഞ്ഞുറങ്ങാറുണ്ട്‌ .
ആഴങ്ങള്‍  മടുത്തു 
ഓളപ്പരപ്പില്‍
 എത്തിനോക്കുന്ന 
 മത്സ്യകന്യകയെ 
കഥപറഞ്ഞു , കഥപറഞ്ഞു 
 കരയിക്കാറുണ്ട് .
കണ്ണീരുപ്പുമായ് 
വിങ്ങിവീശുന്ന  കടല്‍കാറ്റിനെ 
പ്രണയിച്ചു  കൂടെ  പോകാന്‍ 
പിടഞ്ഞു  നോക്കാറുണ്ട് .
എന്നിട്ടും ,
യാത്രികരെ  നെഞ്ചിലേറ്റുന്ന 
വേളകളില്‍ , 
മനസുരുവിടുന്ന 
മന്ത്രാക്ഷര  ശക്തിയില്‍ 
തപം  ചെയ്തുരുകുന്ന 
തോണി .
ആരറിയുന്നു ,
തുഴക്കാരനില്ലാതെ
ആഴങ്ങളിലേക്ക് 
തനിച്ചൊരു 
മോഹയാത്ര ,
അതാണ്  തോണിയുടെ 
 സ്വപ്നമെന്ന് .


2011 ജൂൺ 15, ബുധനാഴ്‌ച

ഒളിത്താവളങ്ങള്‍ തേടുമ്പോള്‍

മറവി  മടക്കിത്തന്നവയെ
ഓര്‍മകള്‍   എന്ന് 
പേരിട്ടൊളിപ്പിക്കാന്‍ 
 ഒളിത്താവളങ്ങള്‍   വേണം .
താഴിട്ടു  പൂട്ടിയ 
വാതിലിനു  പിറകില്‍ 
കമിഴ്ന്നു  കിടന്നു 
 കരഞ്ഞുറങ്ങി 
പണ്ടേ  ശീലമുണ്ടവയ്ക്ക്.

എന്തിനും , ഏതിനും 
കണ്ണില്‍  വെള്ളം  നിറച്ചു 
കൂടെ നടക്കുന്ന  ഇവളെ 
ഉറക്കി  ഒളിപ്പിക്കാനും 
വേണം , ഒളിത്താവളം 
ഉണ്ണുമ്പോഴും ,ഉറങ്ങുമ്പോഴും 
എന്തിനു - അവന്‍റെ
മുറുകുന്ന  കൈക്കുള്ളില്‍ 
ഒതുങ്ങുംപ്പോഴും
കൂടെ വന്നു 
 അടക്കിപിടിച്ചു  തേങ്ങാന്‍ 
 ഈ  പെണ്ണിനെന്താ 
 ഭ്രാന്തുണ്ടോ? 
 ഒളിപ്പിക്കണം  ഇവളെ ,
ആരും  കാണാത്തൊരു
 പൊത്തില്‍ .
ഉയിര്‍ത്തെഴുനേല്‍ക്കാന്‍ 
ആവാത്ത  വണ്ണം .

അടഞ്ഞ  വാതിലുകളെ 
അവഗണിച്ചു 
ജനല്‍  പഴുതിലൂടുര്‍ന്നു  ചാടി 
താഴ്വരയിലെ  തണുപ്പിനൊപ്പം
അലയുന്ന  മനസേ ,
നിന്നെ  ഒളിപ്പിക്കാന്‍ 
ജനാലക ളില്ലാത്തൊരിടം 
 തിരയുന്ന  തിരക്കിലാണ് 
 ഞാന്‍ .










2011 ജൂൺ 10, വെള്ളിയാഴ്‌ച

ഉറക്കം

'ഉറക്കങ്ങള്‍ .............
സ്വപ്നങ്ങളില്‍  നിന്നും 
 സ്വപ്നങ്ങളിലേക്കുള്ള 
പറക്കലുകള്‍ 
നഷ്ട്ടങ്ങളെ 
തിരിച്ചു പിടിക്കുന്ന 
 തേരോട്ടങ്ങള്‍
ഫുള്‍  സ്റ്റോപ്പില്ലാത്ത 
പുലര്‍ക്കാല  
സ്വപ്നത്തിനിട -
യില്ലെപ്പോഴോ 
പിടഞ്ഞെഴുന്നെല്‍ക്കുംപോള്‍
 കളിയാക്കി ചിരിക്കുന്ന 
ചുമരിലെ 
 സമയക്കിളി 
എത്ര  ശ്രമിച്ചിട്ടും 
 ഓര്‍ക്കാനകാത്ത
അമ്മ  ത്താരാട്ടിലാടി  തീര്‍ത്ത
കുഞ്ഞും  നാളിലെ 
 തൊട്ടിലു റക്കങ്ങള്‍ 
അപ്പുപ്പന്‍  ത്താടിയും 
അറബി  കഥകളും 
 നിറഞ്ഞ  കൊച്ചുറക്കങ്ങളും 
ഓര്‍മയില്‍  ഇല്ല 
'വലിയകുട്ടി ' എന്ന
 പുത്തന്‍  അറിവുമായ്
ഉറക്കമുണര്‍ന്നത്‌ 
 ഒന്‍പതാം  ക്ലാസ്സില്‍ വെച്ച് 
ലൈബ്രറി  ഹാളിലെ 
ആളൊഴിഞ്ഞ  കോണിലെ 
നേര്‍ത്ത  ഇരുട്ടില്‍ 
കൂട്ടുകാരന്‍  തന്ന 
 കുഞ്ഞുമ്മ 
 തട്ടി മാറ്റിയെങ്കിലും 
രാവുരക്കങ്ങളില്‍ 
അവന്‍  സ്വപ്നമായ് 
 പെയ്തു  തീര്‍ന്നു. 
 പിന്നീടെപ്പോഴോ 
 വര്‍ഗ്ഗ  സമരവും 
സമത്വവും , സ്വാതന്ത്യവും 
 സ്വപ്നം  കണ്ടു  നടന്നവര്‍ 
ഉറക്കം  കളഞ്ഞു 
മനപ്പാട മാക്കാന്‍ 
 തന്ന  തടിയന്‍ 
 പുസ്തകങ്ങളില്‍ 
തലചായ്ച്ചുറങ്ങുമ്പോള്‍
 തിരിച്ചു  വിളിച്ചിട്ടും 
 മടങ്ങി വരാതെ 
 കാല്‍പ്പനിക  സ്വപ്‌നങ്ങള്‍ 
 കരഞ്ഞു കൊണ്ടിറങ്ങിപ്പോയി 
 സ്വപ്നം  കാണാന്‍  ഒരു 
 സ്റ്റാലിന്‍ മീശക്കാരന്‍ 
എത്തിയപ്പോഴേക്കും 
 താലി  തന്ന്
 സ്വപ്നം  സ്വന്തമാക്കിയവന്‍ 
കൂട്ടിനെത്തി .
മതി വരാത്ത 
 ഉറക്കങ്ങളും 
 കണ്ടു  തീരാത്ത 
 സ്വപ്നങ്ങളും 
കൂട്ടിനുള്ളപ്പോള്‍ 
വിരസമാവാത്ത  
ജീവിതത്തെ കെട്ടിപ്പിടിച്ചു 
 പുതപ്പിനുള്ളിലെ 
ഇരുട്ടിലേക്ക് 
 സ്വതന്ത്രയാകാം ..
 

2011 ജൂൺ 5, ഞായറാഴ്‌ച

പൂന്തോട്ടക്കാഴ്ച

"നനഞ്ഞതെങ്കിലും 
 അമ്മേ- എന്നൊരു 
 ചിരിയുമായ് 
എന്‍റെ വെളുത്ത റോസ് 
ഇരുത്തെടുത്തു 
കണ്ണനര്‍ച്ചിക്കുവാന്‍
ഒന്ന് വൈകിയാല്‍ 
പരിഭവിക്കുന്ന 
ശ്യാമ തുളസി .

തെച്ചിയും , ചെണ്ടുമല്ലിയും 
 വെള്ള മന്ദാരവും 
 ശങ്ഘു പുഷ്പ്പവും 
എന്‍റെ ദേവന്മാര്‍ക്ക്-
ലങ്കാരമാകുവാന്‍ 
പൂജക്കെടുക്കാത്ത 
 നിത്യ  കല്ല്യാണിയും 

പൊന്‍  ചെമ്പകത്തിന്റെ 
തണലില്‍ 
 അവനോടു  കുരുകിയിരിക്കുന്ന 
എന്‍റെ  ദുശീലത്തെ 
മാറ്റികളഞ്ഞത് 
 ചുവന്ന  റോസാണ് 
 ചെറുതെങ്കിലും 
 കൂര്‍ത്തമുള്ള്കള്‍
അവള്‍ തന്ന  വേദനകളെ 
കുറുംപെന്നു വിളിക്കാനാ 
എനിക്കിഷ്ട്ടം 
വേനലില്‍  പൂത്ത്, പൂത്ത് 
അവശയായ  മുല്ലവള്ളി .
ചെമ്പക  കരുത്തിലേക്ക് 
 കയറ്റിവിടാം  അവളെ 
 അടുത്ത  വേനലില്‍ 
 പൂത്തുലയാന്‍ 
അവിടെ അവള്‍ 
 തളര്‍ന്നു കിടക്കട്ടെ 

 തോരാ മഴ രാത്രിയിലും 
പൂത്ത് ചിരിക്കുന്ന 
 പാരിജാതം .
 ഏഴാകാശങ്ങള്‍ക്കപ്പുറത്ത് 
 എന്‍റെ  ഗന്ധര്‍വന് 
ഈ പാരിജാത പൂമണം
പകര്‍ന്നു  കൊടുക്കാന്‍ 
 കാറ്റിനോട്  പറയണം 

പല നിറങ്ങളില്‍ 
കുളിര്‍ന്നു  വിറയ്ക്കുന്ന 
 ചെമ്പരത്തി  പൂക്കള്‍ക്ക് 
 കുമാരനാശാന്റെ 
 കവിതയോടിഷ്ട്ടം 
"ഈ  വല്ലിയില്‍  നിന്ന്  ചെമ്മേ " ചൊല്ലി 
കൊച്ചു  മകനെ 
 ചോറുട്ടുംപ്പോഴെല്ലാം 
ചെമ്പരത്തി  ചിരികള്‍ 
കൂട്ടിനെത്താറുണ്ട് 
ഇപ്പോള്‍
ഈ  നനഞ്ഞു   നില്‍ക്കുന്ന 
പൂന്തോട്ടത്തെ 
 തുടച്ചുണക്കാന്‍ 
ഒരു  തൂവാല 
 തിരയുകയാണ്  ഞാന്‍   


  


2011 മേയ് 31, ചൊവ്വാഴ്ച

മഴ എത്തുമ്പോള്‍

അവള്‍  എത്തുന്നു. 
ഉഷ്ണം  പുകഞ്ഞ 
ദിവസങ്ങളെ  ഇനി 
ഉറക്കി ക്കിടത്താം
 തണുപ്പിന്റെ   തേരില്‍ 
തനിയെ  എത്തുന്നവളെ 
മിഴിനാളം നീട്ടി 
സ്വീകരിക്കാം .
അവള്‍ക്കു നല്‍കാന്‍
ഒരുവീടും ,
വീട് നിറച്ചു  മൌനവുമായി  
കാത്തിരുന്ന 
പകലുകളെ കുറിച്ച് 
പതം പറഞ്ഞു  കരയാം
ആ  തണുത്ത  തോളില്‍ 
തലചായ്ച്ചു 
രാത്രികളെ  ഇനി 
ഉറങ്ങാതെ  തീര്‍ക്കാം 
നെഞ്ചില്‍  വിങ്ങുന്ന 
സങ്കടങ്ങളെ 
തേങ്ങലുകളാക്കി 
അവളുടെ  
കുളമ്പടികള്‍ക്ക് 
കൂട്ടായ് പറഞ്ഞയക്കാം .
ആ  നനുത്ത  വിരലില്‍ 
തൂങ്ങി 
അറിയാ വഴികളിലൂടെ 
പതിയെ  നടക്കാം 
സന്ധ്യകളില്‍ ,
എന്‍റെ ജാലക  കാഴ്ചയില്‍ 
അവളും -പിന്നെ 
ഗുലാം അലിയും ,
ഗസലുമെത്തുമ്പോള്‍ 
നിഷേധിക്കപ്പെട്ട 
ആകാശ  സ്വാതന്ത്ര്യം  പോലും 
മറക്കാം. 
ഒടുവില്‍ ,
നിന്‍റെ മടക്കയാത്രയില്‍ 
ആ തണുത്ത  തേരില്‍ 
നീ  ഇല്ലാതെ  വയ്യെന്നൊരു 
നുണ  പറഞ്ഞു 
ഒപ്പം  കൂടാം.