2011 ജൂൺ 5, ഞായറാഴ്‌ച

പൂന്തോട്ടക്കാഴ്ച

"നനഞ്ഞതെങ്കിലും 
 അമ്മേ- എന്നൊരു 
 ചിരിയുമായ് 
എന്‍റെ വെളുത്ത റോസ് 
ഇരുത്തെടുത്തു 
കണ്ണനര്‍ച്ചിക്കുവാന്‍
ഒന്ന് വൈകിയാല്‍ 
പരിഭവിക്കുന്ന 
ശ്യാമ തുളസി .

തെച്ചിയും , ചെണ്ടുമല്ലിയും 
 വെള്ള മന്ദാരവും 
 ശങ്ഘു പുഷ്പ്പവും 
എന്‍റെ ദേവന്മാര്‍ക്ക്-
ലങ്കാരമാകുവാന്‍ 
പൂജക്കെടുക്കാത്ത 
 നിത്യ  കല്ല്യാണിയും 

പൊന്‍  ചെമ്പകത്തിന്റെ 
തണലില്‍ 
 അവനോടു  കുരുകിയിരിക്കുന്ന 
എന്‍റെ  ദുശീലത്തെ 
മാറ്റികളഞ്ഞത് 
 ചുവന്ന  റോസാണ് 
 ചെറുതെങ്കിലും 
 കൂര്‍ത്തമുള്ള്കള്‍
അവള്‍ തന്ന  വേദനകളെ 
കുറുംപെന്നു വിളിക്കാനാ 
എനിക്കിഷ്ട്ടം 
വേനലില്‍  പൂത്ത്, പൂത്ത് 
അവശയായ  മുല്ലവള്ളി .
ചെമ്പക  കരുത്തിലേക്ക് 
 കയറ്റിവിടാം  അവളെ 
 അടുത്ത  വേനലില്‍ 
 പൂത്തുലയാന്‍ 
അവിടെ അവള്‍ 
 തളര്‍ന്നു കിടക്കട്ടെ 

 തോരാ മഴ രാത്രിയിലും 
പൂത്ത് ചിരിക്കുന്ന 
 പാരിജാതം .
 ഏഴാകാശങ്ങള്‍ക്കപ്പുറത്ത് 
 എന്‍റെ  ഗന്ധര്‍വന് 
ഈ പാരിജാത പൂമണം
പകര്‍ന്നു  കൊടുക്കാന്‍ 
 കാറ്റിനോട്  പറയണം 

പല നിറങ്ങളില്‍ 
കുളിര്‍ന്നു  വിറയ്ക്കുന്ന 
 ചെമ്പരത്തി  പൂക്കള്‍ക്ക് 
 കുമാരനാശാന്റെ 
 കവിതയോടിഷ്ട്ടം 
"ഈ  വല്ലിയില്‍  നിന്ന്  ചെമ്മേ " ചൊല്ലി 
കൊച്ചു  മകനെ 
 ചോറുട്ടുംപ്പോഴെല്ലാം 
ചെമ്പരത്തി  ചിരികള്‍ 
കൂട്ടിനെത്താറുണ്ട് 
ഇപ്പോള്‍
ഈ  നനഞ്ഞു   നില്‍ക്കുന്ന 
പൂന്തോട്ടത്തെ 
 തുടച്ചുണക്കാന്‍ 
ഒരു  തൂവാല 
 തിരയുകയാണ്  ഞാന്‍   


  


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ