2011 ജൂലൈ 10, ഞായറാഴ്‌ച

അവസാനമില്ലാത്ത 
മഴകുളംപടിക്കു
ചെവിയോര്‍ത്ത്‌ 
ഉറങ്ങാതെ  തീര്‍ത്ത 
ഒരു  രാത്രി  കൂടി ....
തുറന്നിട്ട  
ജനല്‍ക്കാഴ്ചയായ്
കനം വെച്ച  ഇരുട്ട്
എത്ര  പെയ്തിട്ടും 
തീരാതെ,
ഉരുണ്ടു  കൂടുന്ന 
ആകാശ  സങ്കടം .
ആര്‍ത്തലച്ചു 
കരഞ്ഞുവീഴാന്‍ 
നിനക്കൊരു 
ഭൂമിയുണ്ടെല്ലോ...
ആ  നെഞ്ചിന്‍  ചൂടില്‍ 
കരഞ്ഞമര്‍ന്നു 
അലിയിച്ചു  തീര്‍ക്കു
നിന്‍റെ സങ്കടങ്ങള്‍ 

ജനല്‍  ചതുരത്തിലെ 
രാമഴക്കാഴ്ച്ചേ,
നിന്നിലേക്കൊന്നിറങ്ങി-
നനഞ്ഞാല്‍ 
ഒഴുകി  പോകുന്ന 
സങ്കടങ്ങ ളൊക്കെയേ-
എനിക്കുമുള്ളു
എന്‍റെ കൂട്ടുകാരി .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ