2011 മേയ് 8, ഞായറാഴ്‌ച

കിളിപ്പാട്ട്

സ്വര്‍ണ്ണ കൂടിന്റെ
ഒറ്റ വാതിലിനു പിന്നില്‍
ആകാശ കീറ് സ്വപ്നം
കണ്ടുറങ്ങുന്ന കിളികുഞ്ഞ്
അടഞ്ഞ വാതിലുകളും
കനത്ത തിരശീലകളും
പകല്‍ വെട്ടം പോലും മറച്ചപ്പോള്‍
മിഴികള്‍ക്കുള്ളില്‍
തിരികൊളുത്തി
അവള്‍ വെളിച്ചമുണ്ടാക്കി
ഊതി കെടുത്താന്‍ വന്ന
കാറ്റിനെ
കനിവൂട്ടി മടിയിലുറക്കി
മുറിവേറ്റ ചിറകിലെ
ചോരത്തുള്ളികള്‍ കൊണ്ടക്ഷര-
ക്കളമെഴുതി
തൊണ്ടയില്‍ തടഞ്ഞ
സങ്കടങ്ങളെ
വിഴുങ്ങി , വിശപ്പക റ്റി
നേരത്തോരീ ണത്തില്‍
ആര്‍ദ്രയായ് പാടി
രാവുറങ്ങി ..............
പതിഞ്ഞ താളത്തി-
ലലസയായ്‌ ആടി
പകലുപോക്കി
അടഞ്ഞ വാതിലില്‍
മുഘമമര്‍ത്തിയാ -
കവിത മൂളി
"ബന്ധുര കാഞ്ചന
കൂട്ടിലാണെങ്കിലും
ബന്ധനം , ബന്ധനം
തന്നെ പാരില്‍ ..............

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ