2011 മേയ് 8, ഞായറാഴ്‌ച

അവള്‍ അഥവാ ഭൂമി

പണ്ടെന്നോ പെയ്തൊഴിഞ്ഞ
മഴത്തനുപ്പിന്റെ
ഓര്‍മയില്‍
കുളിര്‍ന്നുറങ്ങുന്നവള്‍,
ഉഷ്ണക്കാറ്റുണക്കുന്ന
ഉച്ച നേരങ്ങളില്‍
ആഴങ്ങളില്‍
പണ്ട് കിനിഞ്ഞിറങ്ങിയ
തണുപ്പിന്‍റെ
തോരാപ്പെയ്ത്തിലേക്ക്
തിരിഞ്ഞോടി ,
കിതച്ചു നിന്നവള്‍ .
തിരിമുറിയാത്ത
ഞാറ്റുവേല പ്പെയ്ത്തുപോലെ
അവസാനമില്ലാത്ത
ഓര്‍മ്മകള്‍ക്ക്
ജീവിതം
പകുത്തു കൊടുത്തു
നിസ്വയായവള്‍.
എന്നിട്ടും,
പുതുനാമ്പുകളെ
കിളിര്‍പ്പിക്കേണ്ടത്
നിയോഗമാണെന്ന
തിരിച്ചറിവില്‍
ആയിരം അരുമക്കനികളെ
ഗര്‍ഭം ധരിച്ചു
വിരിയിച്ചെടുത്തവള്‍.
ജീവരക്തത്തിനുയിര്‍നല്‍കി
മാറിലെ പാല്‍ഞരമ്പുകള്‍
വരളാതെ കാത്തവള്‍ .
കൂര്‍ത്ത നഖങ്ങള്‍
ആഴ്ത്തി, ആഴ്ത്തി
ഊറ്റിയെടുക്കപ്പെടുന്ന
കന്യകാത്ത്വത്തിനു
പ്രാണന്‍റെ വിലപറഞ്ഞവള്‍
........... ................. .....................
ഉടലഴകിലേക്ക്
പെയ്തിറങ്ങിയ
പെരുമഴക്കാലത്തിന്റെ
ഓര്‍മകളില്‍
കുളിര്‍ന്നുറങ്ങുന്നവളെ
ഭൂമി എന്ന് വിളിക്കാമോ ..........?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ