2012 ഓഗസ്റ്റ് 25, ശനിയാഴ്‌ച

കവിത ചെയുന്നത്‌

കനവില്‍  കവിത വന്നപ്പോഴാണ്
പതിവുകള്‍ തെറ്റിത്തുടങ്ങിയത്‌ .
അവളൊന്ന്  തൊട്ടപ്പോഴാണ്
ഒരിക്കലും  മടുക്കാത്ത പകലുറക്കങ്ങള്‍
പകുതിക്കുവെച്ച്  മുറിഞ്ഞ്
വെയില്‍ വേവുന്ന ഉച്ചനേരങ്ങ -
ളിലേക്കുണര്‍ന്നെഴുനേറ്റത് .

തുളളിയാളുന്ന  പകല്‍ക്കാഴ്ചകള്‍ക്കൊടുവില്‍
വെയില്‍ചാഞ്ഞസന്ധ്യകളില്‍
അവളും ,ഞാനും  ഒന്നിച്ചാണ്
മുറ്റത്തെ വരണ്ട മണ്ണില്‍
തെച്ചിയും ,പിച്ചിയും മഞ്ഞമന്ദാരവും
നട്ട് നനച്ച് വളര്‍ത്തെടുത്തത് .

വലംകയ്യിലെ വിരല്‍ത്തുമ്പിലിരുന്ന്
അവളാണ്  പഴനുരുക്കും , പാലടയും
രുചികരമാക്കിയത് .

നുണഞ്ഞിറക്കാന്‍  പ്രണയത്തിന്റെ
കടുംതേന്‍  ചുണ്ടിലിറ്റിച്ചും ,
കണ്ണില്‍ കിനാവെഴുതിയും
കൂടെയിങ്ങനെ  നടനിട്ടും
അകഷരങ്ങളായ്  ഇറ്റുവീഴാന്‍ മാത്രം
എന്തേ കവിതേ , നിനക്കിത്രയും മടി .     

2012 ഓഗസ്റ്റ് 19, ഞായറാഴ്‌ച

ഒരു അനുഭവം -- കഥയും , കവിതയും അല്ലാതെ

മുറ്റത്തെ  ചെമ്പകച്ചോട്ടില്‍ ചിറകൊടിഞ്ഞ
പക്ഷിക്കുഞ്ഞിനെക്കണ്ടത്
കണ്ണില്‍  കുറുമ്പ്  കൂടുതലുള്ള  കൊച്ചുമകനാണ് .

"നോക്കമ്മേ , ചിറകൊടിഞ്ഞൊരു  പക്ഷി" -
യെന്ന് വിതുമ്പുമ്പോള്‍
കുരുമ്പകന്ന് , നനവുപടര്‍ന്നിറങ്ങിയ
രണ്ട് , കുട്ടി കണ്ണുകള്‍  മാത്രമായ്  അവന്‍ .
മധുരപ്പാലും , ദോശത്തുണ്ടും വേദന മാറ്റാഞ്ഞ്
ദീനയായ് ,നേര്‍ത്ത്  വരുന്നകരച്ചിലായ്
പക്ഷിക്കുഞ്ഞ് .

വിതുമ്പലുയര്‍ന്ന്‍  ഒരു പൊട്ടിക്കരച്ചിലായ്
എന്നെ കെട്ടിപ്പിടിക്കുന്ന  കൊച്ചുകൈകള്‍ .

ഓട്ടോറിക്ഷയില്‍ , മൃഗാശുപത്രിയിലേക്കുള്ള
കുഴികള്‍ നിറഞ്ഞ  ചെമ്മണ്‍പാതയിലെ
ഓരോ  കുലുക്കങ്ങളിലും
അവനും,പക്ഷിക്കുഞ്ഞും , കൂടെ ഞാനും
നൊന്തു പിടഞ്ഞു .
ഒടുവില്‍, ചെറുപ്പക്കാരന്‍  സര്‍ജെന്റെ കൈയ്യില്‍
പ്ളാസ്റ്ററിട്ട ചിറകുമായ്
പക്ഷിക്കുഞ്ഞ്  ചിരിച്ചുത്തുടങ്ങി .

വലിയൊരു  മധുരച്ചിരിയില്‍ പൂത്തുലയുന്ന
മകനെ  വാരിയെടുത്ത്‌ പടിയിറങ്ങുമ്പോള്‍
 എന്റെ  നനയുന്ന  കണ്ണുകള്  ഉമ്മവെച്ച്
അവന്‍  പറഞ്ഞു .
"അമ്മേ , നോവിക്കില്ല  ഞാന്‍  ഒന്നിനെയും ,
പുല്ലിനേയും , പുഴുവിനേയും ."
എന്റെ  ഉള്ളില്‍  അവന്‍  കിടന്ന  ഗര്‍ഭപാത്രം
അഭിമാനം  കൊണ്ട്  തുടിച്ചു .

പ്രാര്‍ഥിക്കും  ഞാന്‍ ......




ഭാവിയിലവന്‍  പുള്ളിനേയും ,പൂമ്പാറ്റയേയും
നോവിച്ച്‌ രസിക്കുന്ന നീച  ജന്മമ്മായ്
മാറാതിരിക്കാന്‍ .

2012 ഓഗസ്റ്റ് 15, ബുധനാഴ്‌ച

കാട്ടു(റ്റു)തീ


കാട്ടു(റ്റു)തീ 
=============
പുകയുന്ന  മഴക്കാടു-
കളില്നിന്നു പുറത്തുചാടി 
കരിഞ്ഞ  പൂക്കളുടെ 
മണവുമായ് വന്ന്
മടിയിലമാരുന്ന  കാറ്റേ ..
എരിയുന്ന  കാട്ടിലെ 
കരിയുന്ന  പുല്‍മേടുകളില്‍ 
നീ  തൂകിയ  നിര്‍മലമായ 
ചിരികള്‍  ഇനിയും  നിക്ക് 
സ്വന്തമെന്നു  കരുതാതിരിക്കുക .
കരിഞ്ഞുവീന  വസന്തങ്ങള്‍ 
നിന്റെ  വിരല്‍പ്പാടുകള്‍ 
മായാതെ കാക്കുമെ-
ന്നോര്‍ക്കാതിരിക്കുക.
നിന്റെ  വിളര്‍ത്ത  കൈകള്‍ 
എന്റെ  ഉടല്‍  ച്ചൂടിലഭയI
തിരയുന്നു .
നിന്റെ  വിറയ്ക്കുന്ന  ചുണ്ടുകള്‍ 
സ്വാന്തനത്തിന്റെ  
നനുത്ത  ഉമ്മകല്‍ക്കായ്‌
യാചിക്കുമ്പോള്‍ 
ഏതു പാട്ടി നീണത്തിലാണ്
കാറ്റേ.... നിന്നെ  ഞാനൊന്നുറക്കിക്കിടത്തുക .