2012 ഏപ്രിൽ 28, ശനിയാഴ്‌ച

ഫയര്‍ എഞ്ചിന്‍

അപായ  മണിയുടെ 
കാതടപ്പിക്കുന്ന 
നിലവിളികള്‍ക്കൊപ്പം
സമാനതകളില്ലാത്ത 
വേഗതയോടെ 
പറന്നടുക്കുന്ന 
തീ  വിഴുങ്ങി  പക്ഷി .

എരിഞ്ഞടങ്ങുന്ന  
പകലില്‍ നിന്നും 
മരിക്കാന്‍ മനസില്ലെന്നു-
പറഞ്ഞിറങ്ങിപ്പോന്ന 
പകുതിവെന്ത 
സ്വപ്നങ്ങളുടെ 
തീ ച്ചിറകുകള്‍
ഊതിയണച്ച്
കനലാഴിയിലേക്ക് 
തണുപ്പായ്  നീ 
പെയ്ത്‌ വീഴുമ്പോള്‍ 
അരപ്രാനണിലും
നുരയുന്ന സന്തോഷം 
ചിരിച്ചു  തീര്‍ക്കയാണ് 
കരിയാന്‍  തുടങ്ങിയ 
സ്വപ്‌നങ്ങള്‍ ...


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ