2012 ഏപ്രിൽ 19, വ്യാഴാഴ്‌ച


ഭയം = മരണം

അരൂപിയായ്
അരിച്ചരിച്ചാണ്
അരികിലെത്താര്.
വഴുതി  മാറും മുന്നേ 
ഉടലുകീഴടക്കും .

ദ്രുത  താളത്തില്‍ 
മിടിച്ച്, മിടിച്ച് 
ഹൃദയം ....
മതിപൊന്നെ
മടുത്തില്ലേ  നീ ,
എന്നുപറയാനാകാതെ 
നാവ് വരളും .

ചെറുത്തുനില്‍പ്പിന്‍റെ
ബലമില്ലാത്ത  ചില്ലകള്‍ 
ഒടിച്ചുവീഴ്ത്തി
കഴുത്തിലൊരു 
മരണപ്പിടുത്തമായ് 
ഭയം  മാറുമ്പോള്‍ 
അനിവാര്യമായ 
കീഴടങ്ങല്‍ 
അടുത്തുകണ്ട്
വിറയ്ക്കുന്ന  മനസ് 
വിതുമ്പിപ്പറയും

പ്രിയനേ, 
പ്രാണനകലുന്ന
പിടച്ചിലിലും
എനിക്കടുത്തുണ്ടാകണം 
നിന്‍റെ സ്നേഹക്കരുത്ത് .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ