2012 ജനുവരി 27, വെള്ളിയാഴ്‌ച

പിന്ക്കാഴ്ച്ചകള്‍

പിന്ക്കാഴ്ചയായ് 
പുറകോട്ടോടുന്ന 
അളന്നാല്‍  തീരാത്ത ദൂരങ്ങള്‍ ,
മതിവരാത്ത  കാഴ്ചകള്‍..,

സ്വന്തമെന്ന്
അഹങ്കരിച്ചവയെല്ലാം 
കണ്മറഞ്ഞ  കാഴ്ചയായ് 
പിന്നിലേക്കൊടുംപോള്‍ 
കാലത്തിന്റെ  കണ്ണില്‍ 
പരിഹാസച്ചിരി .

ഇനി ,
പിന്ക്കാഴ്ചയിലെ 
അകലുന്ന  വഴികളിലേക്ക് 
കണ്ണീരിനെ  ഇറക്കിവിട്ട്
മുന്നോട്ടു നടക്കാം  പതിയെ.
പക്ഷെ,  
കൂര്‍ത്ത  മുള്ളും , 
കല്ലും,  കുഴിയും 
നോവിക്കുമ്പോഴെല്ലാം
ചാഞ്ഞിരുന്നു  തേങ്ങാന്‍ 
കൂട്ടുകാരാ .....
എനിക്ക്  നിന്റെ 
നെഞ്ചിന്‍  ചൂട് 
കൂടിയേ തീരു.

അതിനാല്‍ 
നിന്റെ  ദൂരത്തിലെ 
പിന്ക്കാഴ്ചയായ് 
ആദ്യം  മറയാന്‍ 
ഇതു ദൈവത്തോടാണ് 
ഞാന്‍ പ്രാര്‍ഥിച്ചുത്തുടങ്ങേണ്ടത് ?











2012 ജനുവരി 7, ശനിയാഴ്‌ച

ശിശിരം വരുമ്പോള്‍

 ഇല  പൊഴിച്ച്
വിവസ്ത്രയാകാന്‍
ഒരുങ്ങിയ  മാമരമാണ്
നീ  വരാറായെന്നാദ്യം
പറഞ്ഞെത്.
അവളുടെ  നഗ്നമായ
ഉടലഴകില്‍
വിരലടയാളം  ചാര്‍ത്തി
നീ  മടങ്ങിയിട്ടുവേണം
അവള്‍ക്കൊന്നു
പൂത്തുലയാന്‍ ..

നിനച്ചിരിക്കാതെ
പാറിവന്ന്‌
കവിളുരുമി
കടന്നുപോയ
കാറ്റ് പറഞ്ഞതും
നീ  വരാറായെന്ന്.
ഇനി പുതച്ചുറങ്ങാന്‍
തണുപ്പ്തരാമെന്നുറപ്പ് -
ത്തന്നാണവന്‍
പറന്നകന്നത് .

പൂവെവിടെയെന്ന്
ചോദിച്ചപ്പോള്‍
മടിച്ചി  തെച്ചിയും പറഞ്ഞു
നീ  വരാറായെന്ന് .
ഇല  ചാര്‍ത്തില്‍
മഞ്ഞ് ചൂടി
ചിരിച്ചു നില്‍ക്കുന്ന
അവളെക്കാണന്‍
എനിക്കും  ഇഷ്ട്ടമാണ് .

ഉറക്കത്തിലെപ്പോഴോ
ശ്വാസക്കുഴലിലെ
തടസ്സപിടച്ചിലില്‍
ഞെട്ടി ഉണര്‍ന്നാ-
നെഞ്ചിലേക്ക് ചായുമ്പോള്‍
കൂട്ടുകാരാ ....
നീ  നീട്ടുന്ന
ഇന്‍ ഹൈലെര്‍  അല്ലേ
സത്യത്തില്‍
ശിശിരമെത്തിയെന്ന്
എന്നെ  ഓര്‍മിപ്പിക്കുന്നത്.!.........?