2010 സെപ്റ്റംബർ 19, ഞായറാഴ്‌ച

ബാക്കിപത്രം (അവശേഷിപ്പുകള്‍)

മനസ്സിലിറ്റുന്ന നനുത്ത സ്നേഹത്തെ
വിളര്‍ത്ത കൈകളില്‍ അമര്‍ത്തി വെക്കണം
ഉടലില്‍ നീരലായ് എരിവുപായുന്ന
പടുനിമിഷതിന്നരുതിയാക്കുവാന്‍
മനസ്സി ലിറ്റുന്ന നനുത്ത സ്നേഹത്തെ
വിളര്‍ത്ത കൈകളില്‍ അമര്‍ത്തി വെക്കണം

എവിടെ വീണുപോയ്‌ കിനാക്കുരുന്നുകള്‍
കടും നിറങ്ങള്‍, ഈ ഉടല്‍ ത്തിളക്കങ്ങള്‍
എവിടെ മാഞ്ഞുപോയ് കരളില്‍ കാത്തൊര
കവിതയും ,കനമെഴാത്ത ചിത്തവും
അരികു പിഞ്ചിയ  നിഴല്ചിത്രമായ്
മനസ്സ് വാട്ടാത്ത  നനുത്ത കാറ്റായ്
നിനവായ്,നിദ്രയായ്‌,നിലക്കാതെനിത്യം
തിമര്‍ത്തു വീഴും മഴത്തുള്ളിയായി
തെളിവെയില്‍പെയ്ത്തില്‍ തിളങ്ങി
നില്‍ക്കുമാ
തുഷാരമായെന്റ്റെ മിഴിത്തിളക്കമായ്‌
അരികിലെന്നു നീ അണയുമെന്നതും
അറിയുകില്ലെനിക്ക്  അറിയുന്നതൊന്നു
'അരുതുകള്‍' ക്കെന്നും  കുരുതി നല്‍കുവാന്‍
കരുതി വെക്കുമീ വിളര്‍ത്ത ജീവനെ .


അക്ഷരങ്ങള്‍ പിണങ്ങി പ്പോയിട്ടില്ലന്നു എന്നെത്തന്നെ വിശ്വസിപ്പിക്കാനായീ കാണിക്കുന്ന സാഹസമാനിപ്പോഴത്തെ കവിത
എഴുത്തുകള്‍ .അക്ഷരങ്ങളെയും ,സ്വപ്നങ്ങളെയും  ചേര്‍ത്ത് പിടിച്ചു നടന്നിരുന്ന ഒരു കൌമാരക്കാരി എന്നിലുമുണ്ടായിരുന്നു എന്ന് എനിക്ക് വിശ്വസിപ്പിച്ചേ ഒക്കു.ജീവിതം ഇടക്കൊക്കെ കാരണമില്ലപരിഭവതുരുത്തില്‍ വന്നു വഴിമുട്ടിനില്‍ക്കുന്നു. പക്ക്വതയുള്ള ഗൌരവക്കാരി ടീച്ചര്‍ ആകാന്‍ കഴി യുന്നെയില്ലല്ലോ !

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ