2010 സെപ്റ്റംബർ 29, ബുധനാഴ്‌ച

പഴകിയ ജീവിതം

പുറത്തു നേര്‍ത്തു വരുന്ന മഴത്താ ളം
കനമില്ലാത്ത നിലാ നുലിഴകള്‍ ഇഴയിട്ട
സ്വപ്നപ്പുതപ്പിനുള്ളില്‍ 
വിരിയാന്‍ വെച്ച കിനക്കുരുന്നുകള്‍ക്കരികില്‍
തല ചായ്ച്ചുള്ള രവുരക്കങ്ങള്‍
കനത്ത നാദമായ്‌ ഇടിമുഴക്കങ്ങള്‍ 
അകലെ, അമ്പേറ്റ ഇണക്കുരുവികള്‍
പിടഞ്ഞടങ്ങുന്ന പ്രണയ ദാഹങ്ങള്‍
എരിവു നീറ്റും ഇടനെഞ്ചുമായി      
കാത്തിരിപ്പിന്‍ കനല്‍ത്താലമേന്തി
മുടിയഴിചാര്ത്തരായ് ജീവന്റെ കള്ളികള്‍
ഇഴഞ്ഞാടി മായ്ക്കും തുലാവര്‍ഷ കന്യകള്‍
പ്രണയ പാഥേയത്തിലെന്നും
എരിവിന്റെ വിഷവിത്തു പാകുവാന്‍
സംശയക്കാറ്റുകള്‍
കുതറി മാറീടിലും വീണ്ടും മുറുകുന്ന
പ്രണയ പാശം
തല ചായ്ച്ചുരങ്ങുവാന്‍ വിരിമാറു തേടുന്ന
കൌമാര കൌതുകം
ഇവിടെയീ കാഴ്ചകള്‍ക്കപ്പുറം
നോവിന്റെ കവിതയായൊഴുകുന്നു
പഴയൊരു ജീവിതം 

2010 സെപ്റ്റംബർ 19, ഞായറാഴ്‌ച

ബാക്കിപത്രം (അവശേഷിപ്പുകള്‍)

മനസ്സിലിറ്റുന്ന നനുത്ത സ്നേഹത്തെ
വിളര്‍ത്ത കൈകളില്‍ അമര്‍ത്തി വെക്കണം
ഉടലില്‍ നീരലായ് എരിവുപായുന്ന
പടുനിമിഷതിന്നരുതിയാക്കുവാന്‍
മനസ്സി ലിറ്റുന്ന നനുത്ത സ്നേഹത്തെ
വിളര്‍ത്ത കൈകളില്‍ അമര്‍ത്തി വെക്കണം

എവിടെ വീണുപോയ്‌ കിനാക്കുരുന്നുകള്‍
കടും നിറങ്ങള്‍, ഈ ഉടല്‍ ത്തിളക്കങ്ങള്‍
എവിടെ മാഞ്ഞുപോയ് കരളില്‍ കാത്തൊര
കവിതയും ,കനമെഴാത്ത ചിത്തവും
അരികു പിഞ്ചിയ  നിഴല്ചിത്രമായ്
മനസ്സ് വാട്ടാത്ത  നനുത്ത കാറ്റായ്
നിനവായ്,നിദ്രയായ്‌,നിലക്കാതെനിത്യം
തിമര്‍ത്തു വീഴും മഴത്തുള്ളിയായി
തെളിവെയില്‍പെയ്ത്തില്‍ തിളങ്ങി
നില്‍ക്കുമാ
തുഷാരമായെന്റ്റെ മിഴിത്തിളക്കമായ്‌
അരികിലെന്നു നീ അണയുമെന്നതും
അറിയുകില്ലെനിക്ക്  അറിയുന്നതൊന്നു
'അരുതുകള്‍' ക്കെന്നും  കുരുതി നല്‍കുവാന്‍
കരുതി വെക്കുമീ വിളര്‍ത്ത ജീവനെ .


അക്ഷരങ്ങള്‍ പിണങ്ങി പ്പോയിട്ടില്ലന്നു എന്നെത്തന്നെ വിശ്വസിപ്പിക്കാനായീ കാണിക്കുന്ന സാഹസമാനിപ്പോഴത്തെ കവിത
എഴുത്തുകള്‍ .അക്ഷരങ്ങളെയും ,സ്വപ്നങ്ങളെയും  ചേര്‍ത്ത് പിടിച്ചു നടന്നിരുന്ന ഒരു കൌമാരക്കാരി എന്നിലുമുണ്ടായിരുന്നു എന്ന് എനിക്ക് വിശ്വസിപ്പിച്ചേ ഒക്കു.ജീവിതം ഇടക്കൊക്കെ കാരണമില്ലപരിഭവതുരുത്തില്‍ വന്നു വഴിമുട്ടിനില്‍ക്കുന്നു. പക്ക്വതയുള്ള ഗൌരവക്കാരി ടീച്ചര്‍ ആകാന്‍ കഴി യുന്നെയില്ലല്ലോ !

പെണ്മ

അറുതി വേണം ഭയപ്പാടുകല്‍ക്കിന്നു ,
അറിവുകേടിനും അറുതി വേണമെന് 
അരുതു കള്‍ക്കുമിന്ന വധി നല്‍കീടണം

തിരി തെളിക്കണം ഉള്ളില്‍ -ആ പ്രഭ 
ഉടലിലാകെ തെളിഞ്ഞു കണ്ടീ ടണം
ഉടല് ചായ്ക്കുവാന്‍ പടുനിഴലിനെ 
തിരഞ്ഞിടതിന്നമര്‍ന്നുനിന്നീ ടണം 
നിറഞ്ഞു നില്‍ക്കും ഈ മിഴിയി ണ കളെ 
കരുത്തു തീര്‍ത്‌ഥമായ്‌  തളിച്ചു ണ ക്കണം 
എരിവു  കാ റ്റിലീ  ഉടല്‍ വിറക്കവേ
നാം അറിവിനഗ്നിയില്‍  തണുപ്പകറ്റണം
നനവുണങ്ങാത്ത നടവഴികളില്‍ 
നിഴലിനൊപ്പമായ്‌  നടന്നു നീങ്ങണം 
'അരുതു' ചൊല്ലും മുഖങ്ങളെ നോക്കിയിന്നലിവോടെ
പുഞ്ചിരിക്കാന്‍ കഴിയണം 
ഉടലിലാകെ നിറയണം പെണ്മയിന്നു -
യിരിലാകെ അലിയണം പെണ്മയെ-
ന്നിമയനക്കത്തില്‍ കൂടിയും ഞാനെന്റെ
തെളിഞ്ഞ പെണ്മയെ തിരിച്ചറിഞ്ഞീടണം