നെഞ്ചിലെ ചോരയിൽ
കുറുക്കിയെടുത്തതാണ്
നിനക്കുള്ള വാക്കുകൾ .
വാക്കുകൾക്കിടയിൽ നിന്നും
ചുണ്ടിണകളെ ഇക്കിളികൂട്ടി
പുറത്ത് ചാടുന്നുണ്ട്
ചില്ലുടയുന്ന ചിരികൾ ..
എന്റെ കവിളിൽ
കണ്ണീരുപ്പ് പടർത്തിയത്
നിന്റെ വർത്തമാനത്തിലെ
മുനകൂർത്ത വാക്കുകൾ ..
ആ കണ്‍കളിൽ തെളിയുന്നതീ
നെറ്റിയിലെ സിന്ദൂരത്തുടുപ്പ് .
വർത്തമാനത്തിന്റെ
ഇടവേളകളിൽ
മഷികലങ്ങിയ കണ്‍കളിൽ നിന്നും
നീ മുത്തിയെടുത്ത
കിനാവുകൾക്ക്
സാന്ധ്യശോഭ ...
മേനികുലുക്കി നടന്നുപോകുന്നുണ്ട്
നഗരാരവങ്ങൾക്കിടയിൽ
നമ്മെത്തുറിച്ചുനോക്കിയവരെ
പതിഞ്ഞസ്വരത്തിൽ
നീ വിളിച്ച
അർദ്ധ നഗ്നരായ
തെറിവാക്കുകൾ....
ഒടുവിൽ ,
ഇരുട്ട് വീണപ്പോഴാണോ
പെയ്തുതീരാത്ത വർത്തമാനങ്ങൾ
ബാക്കിവെച്ച് ,
ഈ , വിളർത്തു മെലിഞ്ഞ
കൈകളിൽ നിറയെ
ഉമ്മകൾ സമ്മാനിച്ച്
കുളിരുന്നൊരു കാറ്റായ്
നീ , പടിഞ്ഞാട്ട് വീശിപ്പോയത് ...... ?
കുറുക്കിയെടുത്തതാണ്
നിനക്കുള്ള വാക്കുകൾ .
വാക്കുകൾക്കിടയിൽ നിന്നും
ചുണ്ടിണകളെ ഇക്കിളികൂട്ടി
പുറത്ത് ചാടുന്നുണ്ട്
ചില്ലുടയുന്ന ചിരികൾ ..
എന്റെ കവിളിൽ
കണ്ണീരുപ്പ് പടർത്തിയത്
നിന്റെ വർത്തമാനത്തിലെ
മുനകൂർത്ത വാക്കുകൾ ..
ആ കണ്‍കളിൽ തെളിയുന്നതീ
നെറ്റിയിലെ സിന്ദൂരത്തുടുപ്പ് .
വർത്തമാനത്തിന്റെ
ഇടവേളകളിൽ
മഷികലങ്ങിയ കണ്‍കളിൽ നിന്നും
നീ മുത്തിയെടുത്ത
കിനാവുകൾക്ക്
സാന്ധ്യശോഭ ...
മേനികുലുക്കി നടന്നുപോകുന്നുണ്ട്
നഗരാരവങ്ങൾക്കിടയിൽ
നമ്മെത്തുറിച്ചുനോക്കിയവരെ
പതിഞ്ഞസ്വരത്തിൽ
നീ വിളിച്ച
അർദ്ധ നഗ്നരായ
തെറിവാക്കുകൾ....
ഒടുവിൽ ,
ഇരുട്ട് വീണപ്പോഴാണോ
പെയ്തുതീരാത്ത വർത്തമാനങ്ങൾ
ബാക്കിവെച്ച് ,
ഈ , വിളർത്തു മെലിഞ്ഞ
കൈകളിൽ നിറയെ
ഉമ്മകൾ സമ്മാനിച്ച്
കുളിരുന്നൊരു കാറ്റായ്
നീ , പടിഞ്ഞാട്ട് വീശിപ്പോയത് ...... ?