2010 ഒക്‌ടോബർ 14, വ്യാഴാഴ്‌ച

കൂട്ട്

പാതി ആടി അരങ്ങൊഴിഞ്ഞ
പേരറിയാത്ത കൂട്ടുകാരി
നിന്റെ നഷ്ട്ടങ്ങള്‍ എന്റെയും ആകുന്നു.
കനല്‍ പാകിയ വഴികളില്‍
തളര്‍ന്നു നില്‍ക്കവേ
ഞാന്‍ അറിയുന്നു...
നിന്റെ വഴി ശരി യായിരുന്നെന്നു
എവിടെയോ കൊഴിയുന്ന
ആലിപ്പഴങ്ങളെ
മോഹിക്കുന്ന മനസ്സ്
നമുക്ക് തന്ന ദൈവമാണ്
തെറ്റുകാരന്‍
മരുഭൂമിപ്പോലെ
വരണ്ടുണങ്ങിയ മനസ്സുകള്‍
മരുപ്പച്ചകളിലെ
അയഥാര്‍ത്ഥങ്ങള്‍....
തിരിച്ചറിവുകള്‍
തേങ്ങലുകള്‍  ആകുന്നു.
ആകാശ ക്കോണിലെ
തിളക്കമേറിയ  നക്ഷതങ്ങളിലോന്നിനു
നിന്റെ മുഖം
ചിമ്മിയടയുന്ന കണ്ണുകള്‍ക്ക്‌
നക്ഷത്രത്തിളക്കം
 പരുത്ത സത്യങ്ങളില്‍ തട്ടി
 പിടഞ്ഞു വീഴവെ നിന്റെ മിഴിവെട്ടം
വഴിക്കാഴ്ച ആകുന്നു.
മരണത്തിനു നോവില്ലെന്ന
നിന്റെ മന്ത്രണം
എനിക്ക് കുളിര്ത്തെന്നലാകുന്നു
മനം മടുപ്പിക്കുന്ന വിരസതകള്‍ക്ക്
അവധി നല്‍കി
ഞാനുമെത്താം
നിനക്ക് കൂട്ടായി